ARYAS DIGI HUB CSC

ARYAS DIGI HUB CSC

Share

INSURANCE ADVISOR
COMMON SERVICE CENTRE

18/03/2026
02/03/2026

സ്വർണ്ണത്തിന് വിലകൂടിയതറിയാതെ 1120 രൂപയുമായി ഭാര്യക്ക് താലിമാല വാങ്ങാനെത്തി 93 വയസുള്ള അപ്പൂപ്പൻ.. ജ്വലറി ഉടമ ചെയ്തത് കണ്ടോ?👏👏🥰🥰🥰

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ആ തിരക്കുള്ള ജൂവലറിയിലേക്ക് രണ്ടുപേർ കയറിവന്നു. കണ്ടാൽ പട്ടിണിയും പാവപ്പെട്ടവരുമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ, നരച്ചുപോയ മുടി, കാലം കരുതിവെച്ച ചുളിവുകൾ വീണ മുഖങ്ങൾ. 93 വയസ്സുള്ള നിവൃത്തി ഷിൻഡെയും ഭാര്യ ശാന്തബായിയുമായിരുന്നു അത്. അവരെ കണ്ടതും സെക്യൂരിറ്റിയും ചില ജീവനക്കാരും കരുതിയത് ഭിക്ഷ ചോദിച്ചു വന്നവരാണെന്നാണ്. അവരെ പുറത്തേക്ക് ഇറക്കാൻ നോക്കുമ്പോഴാണ് കടയുടമ അത് ശ്രദ്ധിക്കുന്നത്. അദ്ദേഹം അവരെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു.

പതിയെ ആ വലിയ ഷോറൂമിനുള്ളിലെ എസി തണുപ്പിലേക്ക് ആ വൃദ്ധദമ്പതികൾ നടന്നുചെന്നു. കയ്യിലിരുന്ന ഒരു ചെറിയ പൊതി നിവൃത്തി ഷിൻഡെ മേശപ്പുറത്തേക്ക് വെച്ചു. മുഷിഞ്ഞ കുറച്ച് നോട്ടുകളായിരുന്നു അതിൽ. തന്റെ പ്രിയതമയ്ക്ക് ഒരു താലിമാല വേണമെന്നതായിരുന്നു ആ 93-കാരന്റെ ആഗ്രഹം. ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ആ നോട്ടുകൾ എണ്ണിനോക്കിയപ്പോൾ ആകെ ഉള്ളത് 1120 രൂപ മാത്രം. ഇന്നത്തെ കാലത്ത് ഒരു ഗ്രാം സ്വർണ്ണത്തിന് പോലും ഏഴായിരത്തിന് മുകളിൽ വിലയുള്ളപ്പോൾ, ആയിരം രൂപയ്ക്ക് താലിമാല വേണമെന്ന് പറയുന്ന ആ മനുഷ്യന്റെ നിഷ്കളങ്കത കണ്ട് അവിടെയുള്ളവർ അടക്കി ചിരിച്ചു.

ജൽന ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് പണ്ഡർപൂരിലെ വിഠോബ ക്ഷേത്രത്തിലേക്ക് കിലോമീറ്ററുകളോളം നഗ്നപാദരായി നടന്നു പോകുന്ന വഴിക്കാണ് അവർ ഈ കടയിൽ കയറുന്നത്. സ്വർണ്ണവിലയെക്കുറിച്ചോ പുറംലോകത്തെ മാറ്റങ്ങളെക്കുറിച്ചോ ആ പാവങ്ങൾക്ക് ഒരു അറിവുമില്ലായിരുന്നു. പക്ഷേ, ആ 93-ാം വയസ്സിലും തന്റെ ഭാര്യയുടെ കഴുത്തിൽ ഒരു മാല കാണണമെന്ന ആ വലിയ സ്നേഹമുണ്ടല്ലോ, അത് ആ ജൂവലറി ഉടമയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു.
അദ്ദേഹം അവരോട് പറഞ്ഞു, "നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു മാല എടുത്തോളൂ". ശാന്തബായിക്ക് ഇഷ്ടപ്പെട്ട ഒരു മാല അവർ തിരഞ്ഞെടുത്തു. അതിന്റെ വില കേട്ടാൽ ഒരുപക്ഷേ ആ വൃദ്ധൻ ബോധംകെട്ടു വീണേനെ. പക്ഷേ കടയുടമ ചെയ്തത് മറ്റൊന്നാണ്. ആ വൃദ്ധൻ നീട്ടിയ 1120 രൂപയിൽ നിന്ന് വെറും 20 രൂപ മാത്രം അദ്ദേഹം വാങ്ങി. ബാക്കി 1100 രൂപയും ആ മാലയും അവർക്ക് തിരികെ നൽകി. "മുത്തശ്ശാ, ഇത് എന്റെ വക നിങ്ങളുടെ സ്നേഹത്തിനുള്ള ഒരു സമ്മാനമാണ്" എന്ന് പറഞ്ഞപ്പോൾ ആ വൃദ്ധദമ്പതികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആ മാല ശാന്തബായിയുടെ കഴുത്തിൽ കിടക്കുന്നത് കണ്ടപ്പോൾ നിവൃത്തി ഷിൻഡെയുടെ മുഖത്തുണ്ടായ ആ ചിരിയുണ്ടല്ലോ, അതിന് ആ സ്വർണ്ണത്തേക്കാളും തിളക്കമുണ്ടായിരുന്നു. പണമില്ലാത്തവനെ ആട്ടിയോടിക്കുന്ന ഈ ലോകത്ത്, മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്ന് ആ ജൂവലറി ഉടമ കാണിച്ചുതന്നു. സ്നേഹത്തിന് മുന്നിൽ സ്വർണ്ണത്തിന് വെറും കല്ലിന്റെ വിലയേയുള്ളൂ എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സുന്ദരമായ കാഴ്ചയായിരുന്നു അത്.🙏🙏❤️❤️

14/02/2026
14/02/2026

digipay

Want your public figure to be the top-listed Public Figure in Wayanad?
Click here to claim your Sponsored Listing.

Category

Address


Wayanad
670645