The Rationalist
യുക്തിപരമായി ചിന്തിക്കുവാനായി ഒരിടം.
13/05/2026
ഉദയനിധി സ്റ്റാലിൻ വീണ്ടും സനാതന ധർമ്മം ചർച്ചയാക്കിയിട്ടുണ്ട് .പതിവു പോലെ സനാതനക്കാർ കലിപ്പായിട്ടുമുണ്ട് . സനാതന ധർമ്മം ഉൻമൂലനം ചെയ്യണം എന്നു പറയുന്നത് വംശഹത്യയ്ക്കുള്ള ആഹ്വാനം ആണെന്നാണ് ആനന്ദ് രംഗനാഥനെ പോലുള്ള പുതുയുഗ ഹിന്ദു ബുദ്ധിജീവികളുടെ വ്യാഖ്യാനം .
സനാതന ധർമ്മം - എന്നാൽ എല്ലാ കാലത്തേക്കുമുള്ള ധർമ്മം എന്നാണ് അർത്ഥം . സനാതനം എന്ന വാക്ക് മനുസ്മൃതിയിൽ ഉണ്ട് . ഒറ്റനോട്ടത്തിൽ സനാതന ധർമ്മം ആർക്കും കുഴപ്പമില്ലാത്ത ഒരു സന്ദേശം മാത്രമാണ് " നിങ്ങൾ സത്യം പറയുക . എന്നാൽ അപ്രിയ സത്യം പറയരുത് , കള്ളം പറയരുത് " ഇതാണ് സനാതനം എന്ന് മനുസ്മൃതി 4-138 ലുണ്ട് . ഇതിനെന്താണ് പ്രശ്‌നം !ഇതിനെതിരെ ആരെങ്കിലും എന്തിന് സംസാരിക്കണം എന്നും തോന്നിയാൽ അതിലതിശയമില്ല .
എന്നാൽ ഈ അധ്യായം മുഴുവൻ വായിക്കുമ്പോഴാണ് കളി മാറി മറിയുന്നത് . ഇതിലെ " നിങ്ങൾ " നമ്മളല്ല . അത് ബ്രാഹ്മണനാണ്. ബ്രാഹ്മണൻ വിദ്യാഭ്യാസം കഴിഞ്ഞ് കല്യാണവും കഴിച്ച് ഗൃഹസ്ഥനായി ജീവിക്കുമ്പോൾ എങ്ങനെ ജീവിക്കണം എന്ന് ഉപദേശിക്കുന്ന അധ്യായമാണ് നാലാം അധ്യായം . ഇതിൽ ബ്രാഹ്മണൻ എങ്ങനെ തിന്നണം , ഉറങ്ങണം , കക്കൂസിൽ പോകണം ഏത് ജോലി ചെയ്യണം , തുടങ്ങി എന്തൊക്കെ ചെയ്യരുത് പറയരുത് എന്നൊക്കെ പറയുന്നുണ്ട്.
ബ്രാഹ്മണൻ സ്വന്തം ശരീരത്തിൻ്റെ ശുദ്ധി നഷ്‌ടപെടുത്തി ജീവിക്കരുത് എന്നാണ് മനുവിൻ്റെ നിർദേശം . വേണമെങ്കിൽ കൊയ്ത്തുകഴിഞ്ഞ പാടത്തിൽ ബാക്കി വരുന്നത് പെറുക്കി തിന്നാം , അതു കിട്ടാൻ ഇല്ലെങ്കിൽ ദാനം കിട്ടിയത് തിന്നാം , അതുമില്ലെങ്കിൽ പിന്നെ ഭിക്ഷയെടുത്തു തിന്നാം . ഇതും നടന്നില്ലെങ്കിൽ മാത്രം കൃഷി ചെയ്യുക . കാരണം കൃഷി ചെയ്യുമ്പോൾ ചെറിയ പ്രാണികളും മറ്റും വേദനിക്കാൻ സാധ്യതയുണ്ട് . മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ കാരണമായിരുന്ന കൃഷി പോലും മനുസ്മൃതി പ്രകാരം തെണ്ടി തിന്നുന്നതിനേക്കാൾ താഴെയാണ്. ഇനിയാണ് രസം - ഒരു രക്ഷയില്ലെങ്കിൽ കച്ചവടം ചെയ്യാം . അതിൽ സത്യവും കള്ളവും ഉണ്ട് . എങ്കിലും ചെയ്യാം .
ഇനി എന്തു ചെയ്താലും പട്ടി ജീവിതം ജീവിക്കരുത് . എന്താണ് പട്ടി ജീവിതം . സേവനം ( service). അതായത് മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുക . അതിൻ്റെ കൂലി വാങ്ങിക്കുക .
കോടി കണക്കിന് മനുഷ്യരുടെ ജീവിതം ഒറ്റ വരിയിൽ അശ്ലീലമാകുകയാണ് മനു . ഇത് സനാതനമാണെങ്കിൽ അതിനെ എതിർക്കാൻ ആ മനുഷ്യർ തുനിയുകയില്ലേ ? അതു പോലെ തന്നെ ബ്രാഹ്മണനെ ജോലി ചെയ്യുന്നതിൽ നിന്നും കൃഷി ചെയ്യുന്നതിൽ നിന്നും കച്ചവടം ചെയ്യുന്നതിൽ നിന്നും വിലക്കുന്നത് വഴി ഇന്ത്യൻ സമൂഹത്തിൻ്റെ പുരോഗതി തന്നെ മനു തടഞ്ഞു . ഈ മനുസ്മൃതിയിലെ നിർദേശങ്ങൾ/ അല്ലെങ്കിൽ സനാതനം തന്നെ ഇന്ത്യൻ ബ്രാഹ്മണൻ ഉപേക്ഷിച്ചപ്പോഴാണ് അവർക്കും എന്തെങ്കിലും മെച്ചമുണ്ടായത് എന്ന് കാണാം .
മനു വ്യക്തമായിട്ട് ശൂദ്രനെ പഠിപ്പിക്കരുതെന്നും ദൈവത്തിന് കൊടുത്ത ഭക്ഷണം ശൂദ്രന് കൊടുക്കരുതെന്നും അതിലും താഴെ ഉള്ള ജാതിക്കാരോട് ഒപ്പം താമസിക്കരുത് എന്നെല്ലാം ഈ അധ്യായത്തിൽ പറയുന്നുണ്ട്.
നാസ്‌തികത എന്നാൽ ഒഴിവാക്കേണ്ട ഒന്നാണെന്നും ഇതേ അധ്യായത്തിലുണ്ട്.
മനുഷ്യരെ തട്ടുതട്ടുകളിലായി അടുക്കി വെച്ച് മുകളിലത്തെ തട്ടിൽ ഉള്ളവർക്ക് മഹത്വം കൊടുക്കുകയും താഴത്തേക്ക് വരുമ്പോൾ അശ്ലീലവുമാകുന്ന ഈ സ്മൃതികളെ എല്ലാം ഇന്ത്യൻ ഭരണഘടന വരുമ്പോൾ തന്നെ നമ്മൾ ഉൻമൂലനം ചെയ്യുന്നുണ്ട്.
മനുസ്മൃതിയ്ക്ക് അപ്പുറം വിശാല അർത്ഥത്തിൽ സനാതന ധർമ്മമായി മറ്റു കാര്യങ്ങൾ ഉയർത്തി കാട്ടാറുണ്ട്. ജാതിഭേദമന്യേ എല്ലാ മനുഷര്യം പാലിക്കേണ്ട ചില ധർമ്മങ്ങൾ എന്നയർത്ഥത്തിൽ . സത്യസന്ധത , ക്ഷമ , കാരുണ്യം , അഹിംസ തുടങ്ങിയ നല്ല കാര്യങ്ങൾ . എന്തായാലും ഉദയനിധി ഈ കാര്യങ്ങൾ എല്ലാം തച്ചുടയ്ക്കണം എന്ന് പറയാൻ വഴിയില്ലല്ലോ .
പറയാൻ സാധ്യതയുള്ളത് അംബേദ്കർ ഉപയോഗിച്ച അതേ കോൺടക്സ്റ്റിൽ ആയിരിക്കും .
പൈതൃക സംസ്‌കാര സ്‌നേഹികൾ എന്തായാലും മനുസ്മൃതി മുന്നോട്ട് വെക്കുന്ന സംസ്‌കാരം ആയിരിക്കില്ല സംരക്ഷിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം.
✍️©️
05/05/2026
സന്ദീപ് വാര്യരും കുഞ്ഞികൃഷ്ണനും
ബിജെപിയുടെ തീപ്പൊരിയായിരുന്ന സന്ദീപ് വാര്യർ ചാനൽ ചർച്ചകൾക്കിടയിൽ സിപിഎം, കോൺഗ്രസ് പ്രതിനിധികളുമായി വ്യക്തിപരമായി പോലും കൊമ്പുകോർക്കുമായിരുന്നു. പാർട്ടിനേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വവാദിയിരുന്ന വാര്യർ ഒരു ദിവസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
ചാനലുകളിൽ ബിജെപിയുടെ അഗ്രസീവ് മുഖമായിരുന്ന സന്ദീപ് വാര്യർ വളരെ പെട്ടെന്ന് തന്നെ മതേതര തീവ്രവാദിയായി മാറി, ഹിന്ദുത്വ ബ്രിഗേഡിനെ ആശയപരമായി കടന്നാക്രമിച്ചു. സംഘപരിവാർ സൈബർ ഹാൻഡിലുകൾ തിരിച്ച് സന്ദീപിനെ കഠിനമായി വിമർശിക്കുകയും ട്രോളുകയും ചെയ്തു. അവിടെത്തീർന്നു അവർ തമ്മിലുള്ള സംഘട്ടനം.
പാർട്ടി വിട്ട സന്ദീപ് വാര്യരെ ആരും ശാരീരികമായി ആക്രമിച്ചില്ല. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ വീടാക്രമിച്ചില്ല, കാർ കത്തിച്ചില്ല. കേരളത്തിലെ ഇടത് ബുദ്ധിജീവികൾ ഭീകര ഫാസിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിക്കുന്ന ആർഎസ്എസിൽ നിന്ന്, ബിജെപിയിൽ നിന്ന് വിട്ടുപോയ സന്ദീപ് വാര്യർ ഒരു പ്രശ്നവുമില്ലാതെ കമ്മ്യൂണിസ്റ്റ് കോട്ടയായ തൃക്കരിപ്പൂരിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് അദ്ഭുതവിജയം നേടി.
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണൻ സൗമ്യപ്രകൃതക്കാരനാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ചില നേതാക്കൾ തിരിമറി കാട്ടിയെന്ന് കണ്ടെത്തിയ കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചു. വെട്ടിപ്പ് നടത്തിയവർ ഔദ്യോഗിക നേതൃത്വത്തിന് വളരെ പ്രിയപ്പെട്ടവരായതിനാൽ കുഞ്ഞികൃഷ്ണൻ ഹാജരാക്കിയ തെളിവുകൾ അവഗണിക്കപ്പെട്ടു. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അനഭിമതനായി, വെറുക്കപ്പെട്ടവനായി. അവസാനം സഹികെട്ട് പൊതുസമൂഹത്തോട് ഫണ്ട് തട്ടിപ്പിനെ പറ്റി കുഞ്ഞികൃഷ്ണൻ തുറന്നു പറഞ്ഞു. നേതൃത്വത്തെ അണികൾ തിരുത്തണം എന്നുപറഞ്ഞൊരു പുസ്തകവും എഴുതി.
ആരോപണവിധേയർ തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായപ്പോൾ, കുഞ്ഞികൃഷ്ണനും സ്വതന്ത്രനായി പത്രിക നൽകി. യുഡിഎഫ് പിന്തുണച്ചു. അതോടെ സോഷ്യൽ ബോയിക്കോട്ടിംഗ് ഉച്ചസ്ഥായിയിലായി. ഇലക്ഷൻ കമ്മിറ്റി ഓഫീസ് കെട്ടാൻ ആരും സ്ഥലം കൊടുക്കരുതെന്ന ഫത്‌വ പുറപ്പെടുവിക്കപ്പെട്ടു. പുസ്തകപ്രകാശനചടങ്ങിൽ പങ്കെടുത്ത സുഹൃത്തിന്റ് വീട് ആക്രമിക്കപ്പെട്ടു വാഹനം കത്തിച്ചു. കുഞ്ഞികൃഷ്ണനായി ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു.
ജനാധിപത്യ ഇന്ത്യയിൽ വ്യക്തികൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളിൽ ചേർന്നു പ്രവർത്തിക്കാനും , ഇഷ്ടക്കേട് തോന്നുമ്പോൾ പാർട്ടി വിടാനും എല്ലാമുള്ള അവകാശം ഭരണഘടനാപരമായുണ്ട്. പക്ഷെ പുരോഗമന ജനാധിപത്യ കേരളത്തിലെ ഒരു ജില്ലയിൽ ഈ സ്വാതന്ത്ര്യം ദശകങ്ങളായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. മതം വിട്ടവന് മരണം വിധിക്കുന്ന ചില മതങ്ങളുടെ അതേ ഫാസിസ്റ്റ് ശൈലിയാണ് ചില വിപ്ലവ പാർട്ടികൾ ഇപ്പോഴും പിന്തുടരുന്നത്. എം വി രാഘവനൊക്കെ മരണവക്രത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്രനായി മത്സരിച്ച ടിപി ചന്ദ്രശേഖരന് കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആദർശത്തിൻ്റെ അസുഖം കൂടുതലായിരുന്ന അദ്ദേഹം അത് നിരസിച്ചു. അവസാനം അമ്പത്തിയൊന്ന് വെട്ടുകളേറ്റ്, തുന്നിക്കെട്ടാൻ മുഖം പോലുമില്ലാതെ ടി പി ചിതയിലമർന്നു.
പയ്യന്നൂരിലെ കുഞ്ഞിക്കണ്ണനും തളിപ്പറമ്പിലെ ഗോവിന്ദനും ടിപിയുടെ ആനമണ്ടത്തരം ആവർത്തിച്ചില്ല. രണ്ടുപേരും കോൺഗ്രസ് പിന്തുണയോടെ ഇലക്ഷനിൽ മത്സരിച്ചു. വിമതരെ വോട്ടർമാർ ചേർത്തുപിടിച്ചപ്പോൾ ജനാധിപത്യത്തിന്റെ പ്രകമ്പനത്തിൽ നെടുങ്കോട്ടകൾ തകർന്നടിഞ്ഞു.
കോൺഗ്രസിൻ്റെ സൗഭാഗ്യകാലത്ത് എംപിയും എംഎൽഎയും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും എല്ലാമായി അധികാരം ആസ്വദിച്ച കെ വി തോമസ് പാർട്ടി വിട്ട് സിപിഎം സഹയാത്രികനായപ്പോൾ ഒരു മത്സ്യത്തിന്റെ പേരുപറഞ്ഞ് കളിയാക്കിയതല്ലാതെ ഒരു കോൺഗ്രസ് പ്രവർത്തകനും തോമസ് മാഷിനെ കായികമായി നേരിടാൻ തെരുവിലിറങ്ങിയിട്ടില്ല.
ഇൻകമിംഗാവാം പക്ഷെ ഔട്ട് ഗോയിംഗ് പാടില്ല ഇതാണ് വടക്കൻ കേരളത്തിലെ വിപ്ളവമതനിയമം. പാർട്ടി വിട്ട കുലംകുത്തികളുടെ തലയെടുക്കേണ്ടത് തങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്ന അണികൾ മതചാവേറുകളെ പോലെ അപകടകാരികളാണ്.
പിതാവിൻ്റെ പ്രായമുള്ള കുഞ്ഞികൃഷ്ണനെ 'ഒരു കള്ളൻ' എന്ന് സംബോധന ചെയ്ത സ്വരാജന്മാർ താത്വികഭീമന്മാരായി കൊണ്ടാടപ്പെടുന്ന കാലത്തോളം കണ്ണൂരിൽ കൊലവിളി സംസ്ക്കാരം തുടരും.
✍️ Sajeevala
"I believe in communism because it is the only religion without god" - Albert Camus
01/03/2026
അതങ്ങനൊരു വിസ്മയ വസന്ത Vaaണം
21/07/2025
കുട്ടിക്കാലത്ത് മത ആശയങ്ങൾ തീവ്രമായി കുത്തിവച്ച് പഠിപ്പിച്ചതിൻ്റെ നേർക്കാഴ്ചയാണിത് നൈജർ ആർമി
പിടിച്ച മതരാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ച മതഭീകരരാണീ കിടക്കുന്നത് .
നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ഭീകരർ വധിച്ചു ഒരാളെ തട്ടിക്കൊണ്ടുപോയി .
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു രാജ്യമാണ് നൈജർ ഇത് സഹാറ
മരുഭൂമിയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു തലസ്ഥാനം നയാമയാണ് ഇവിടുത്തെ ഭൂരിഭാഗം മനുഷ്യരും
മുസ്ലീമാണ് എന്നിട്ടും 1960 ൽസ്വാതന്ത്ര്യംനേടിയ നൈജർ
ഒരു മുസ്ലീം രാജ്യമായില്ല നൈജർ ഒരു പ്രസിഡൻഷ്യൽ
റിപ്പബ്ലിക്കാണ് . ജനസംഖ്യ ഏകദേശം 2.7 കോടി . യൂറേനിയം അയിര് പോലുള്ള അസംസ്കൃത വസ്തുക്കളുടെയും കുറച്ച് കാർഷിക ഉല്പന്നങ്ങളുടെയും കയറ്റുമതിയിലൂടെ ഉപജീവനം കണ്ടെത്തുന്ന ഒരു ദരിദ്രരാജ്യമാണ് നൈജർ.
2023 ലെ അട്ടിമറിയെ തുടർന്ന്സൈനിക ഭരണത്തിൻകീഴിലായ നൈജർ
അൽ-ഖ്വയ്ദയുമായും ഐഎസ്ഗ്രൂപ്പുമായും ബന്ധമുള്ള ഭീകര
സംഘടനകൾ നടത്തുന്ന ആക്രമണത്തിൻ്റെ ഭീഷണിയിലാണ്
ഇവിടെ മതരാഷ്ട്രം സ്ഥാപിക്കാൻ അനേകം ഇസ്ലാമിക ഗ്രൂപ്പുകൾ
മുസ്ലീങ്ങളെ വധിക്കുന്നു മതം പടർന്നുകയറിയ എല്ലാ
ആഫ്രിക്കൻ ദരിദ്രരാജ്യങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്
സംഭവം myth ആണെങ്കിലും സ്വഭാവം വച്ച് നോക്കിയാൽ തളത്തിൽ ദിനേശൻ ദൈവത്തേക്കാളും ഡീസന്റ് ഇങ്ങേര് തന്നെയാ😬
20/07/2025
ഇപ്പോ ജനാധിപത്യമായതുകൊണ്ട് രക്ഷപെട്ടു...
09/06/2025
തീട്ടത്തിനു മുകളിൽ ചെറി വച്ചാൽ അത് കേക്കാകില്ല..
08/06/2025
സ്വാഭാവികം
29/05/2025
ഇസ്രയേൽ ദേശത്തിൻറെ ലഭ്യമായ ചരിത്രം തന്നെ BCE 2000 ത്തിനപ്പുറം നീണ്ട് കിടക്കുന്നുണ്ട്.അതെല്ലാം ഒഴിവാക്കി 1948 എന്ന ഇളയിടം പോയൻ്റ് എടുത്താൽ പോലും,ഒരു ഭൂപ്രദേശം വിഭജിച്ചുണ്ടായ ലോകത്തെ ഏക രാജ്യമാണോ ഇസ്രായേൽ എന്ന ചോദ്യം ബാക്കി കിടക്കും.ഇന്ന് നാം കാണുന്ന ഇരുന്നൂറോളം രാജ്യങ്ങളെല്ലാം തന്നെ വിഭജിച്ചും പിന്നെയും വിഭജിച്ചും അധിനിവേശത്തിലൂടെയും തന്നെ ഉണ്ടായവയല്ലേ? വീഡിയോ കാണാം>> https://youtu.be/WyMPlWe1UJs
ഇൻസ്റ്റയിൽ ഈ പോസ്റ്റ് കാണുന്നവർ ലിങ്കിനായി സ്റ്റോറി സന്ദർശിക്കുക..
23/05/2025
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Puducherry
Pondicherry
605005