sethu

sethu

Share

working as a supervisor in a construction company

09/04/2026

സുഖം ഇല്ലാത്ത കുട്ടി ആയിട്ടും തൃശൂർ ചാവക്കാട് ഓട്ടോ ഡ്രൈവർ സഹദേവൻ ചേട്ടന്റെ മകൾ ശ്യാമ എം എസ് സി ഗണിത ശാസ്ത്ര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി💯 പക്ഷെ ഇതുവരെ ആരും ഒരു അഭിനന്ദനം അറിയിച്ചില്ല 👌😊❤️

09/04/2026

ബൂട്ടിട്ട് രഹസ്യ ഭാഗങ്ങളിൽ തൊഴിച്ചപ്പോൾ വേദനകൊണ്ട് ആ കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു😥 ര.ക്ത.ത്തിൽ കുളിച്ചുകിടന്നപ്പോൾ തറയിലെ ര.ക്തം തുടപ്പിച്ചു, ഒടുവിൽ പോലീസുകാരായ പ്രതികളെ കുടുക്കി ഇരകൾക്ക് നീതി വാങ്ങിച്ചുനൽകിയത് രേവതി എന്ന പെൺപുലി 👏👏🔥🔥

ആ അച്ഛനെയും മകനെയും ലോക്കപ്പിലിട്ട് സഹപ്രവർത്തകരായ പോലീസുകാർ ചവിട്ടി ഞെരിച്ചപ്പോൾ കോൺസ്റ്റബിലായിരുന്ന രേവതിയുടെ ചങ്ക് പിടഞ്ഞു , ബൂട്ടിട്ട് മുഖത്ത് ചവിട്ടി ഞെരിക്കപ്പെട്ടപ്പോൾ നിസ്സഹായത്തോടെ വേദനകൊണ്ട് ആ അച്ഛൻ രേവതിയെ നോക്കിയത് ഇന്നും അവൾക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് 😥. നിരപരാധികളെ സഹപ്രവർത്തകരായ പോലീസുകാർ ലോക്കപ്പിലിട്ട് കൊന്ന് തള്ളിയപ്പോൾ ആ പെൺകുട്ടി തീരുമാനിച്ചു നരാധമന്മാരായ മുതിര്ന്ന ഉദ്യോഗസ്ഥർ രക്ഷപെടാൻ പാടില്ല എന്ന് , ഇന്നിപ്പോൾ രേവതി എന്ന പെൺകുട്ടിയുടെ ധൈര്യത്തിന് മുന്നിൽ മുതിര്ന്ന ഉദ്യോഗസ്ഥരായ 9 പ്രതികൾക്കും ലഭിച്ചത് വ.ധ.ശിക്ഷയാണ് .. തമിഴ്‌നാട്ടിൽ നടന്ന ആ സംഭവം ഇങ്ങനെ ;

2020 ലായിരുന്നു സംഭവം നടന്നത് . കോവിഡ് നിയന്ത്രങ്ങൾ പാലിക്കാതെ മൊബൈൽ ഷോപ്പ് തുറന്നു എന്ന കാരണത്താലാണ് പി ജയരാജനെയും മകൻ ബെന്നിക്സിനെയും പോലീസ് അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ ആ അച്ഛനും മകനും സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അതീ ക്രൂ.ര.മായ പീ,ഡ,ന,ത്തിനാണ് ഇരയായത് . രാത്രി ഡ്യൂട്ടിക്ക് വേണ്ടി 8.30 ന് ശേഷമാണ് കോൺസ്റ്റബിളായിരുന്ന രേവതി സ്റ്റേഷനിൽ എത്തിയത് . സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ വേദനകൊണ്ട് കരയുന്ന ശബ്‌ദം കേട്ടാണ് രേവതി അകത്തേക്ക് ചെന്നത് . ര.ക്ത.ത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയും മകനെയുമാണ് രേവതി അവിടെക്കണ്ടത് ,

തറയിൽ ര.ക്ത.ത്തിൽ കുളിച്ചുകിടക്കുന്ന ആ അച്ഛനെയും മകനെയും കൊണ്ട് തന്നെ തറ തുടപ്പിക്കുകയാണ് മുതിർന്ന ഉദ്യോഗസ്ഥർ . മ.ദ്യ.പിച്ചിരുന്ന സഹപ്രവർത്തകരായിരുന്ന പോലീസുകാരുടെ വിളയാട്ടമായിരുന്നു അന്ന് ആ സ്റ്റേഷനിൽ നടന്നത് എന്ന് ഭയത്തോടെയാണ് രേവതി വെളിപ്പെടുത്തിയത് . ബൂട്ടിട്ട് ഇരകളെ പോലീസുകാർ ചവിട്ടിയരച്ചു , ഇരകളുടെ രഹസ്യഭാഗങ്ങളിൽ വരെ ഇവർ ബൂട്ടിട്ട് തൊഴിച്ചു , ന.ഗ്ന.രാ.ക്കി ഇവരെ മ.ർ.ദി.ക്കുന്നത് അവരെ തടയാൻ ആ സമയത്ത് രേവതിക്ക് കഴിഞ്ഞില്ല , സഹിക്കവയ്യാതെ വന്നപ്പോൾ അവൾ ആ റൂമിൽ നിന്നും ഇറങ്ങിപോവുകയാണ് ചെയ്‌തത്‌ .

ഇടയ്ക്ക് വെച്ച് വയ്യാതായ അച്ചനും മകനും കാപ്പിയുമായി ചെന്ന രേവതിയെ മുതിർന്ന ഉദ്യോഗസ്ഥർ തടയുകയും ക്രൂ.ര പീ.ഡ.നം തുടരുകയും ചെയ്തു . മ.ദ്യ.പി.ക്കാൻ മാത്രമാണ് അവർ മ.ർ.ദ്ദനം നിർത്തിവെച്ചത് എന്നാണ് രേവതി പറയുന്നത് . ഇത് അനീതിയാണ് എന്ന് മനസിലാക്കിയ രേവതി മരണപ്പെട്ട ജയരാജിന്റെ കുടുംബത്തോടൊപ്പം നിൽക്കാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ വാങ്ങികൊടുക്കാനും തീരുമാനിച്ചു . അപായപ്പെടുത്തുവോ എന്നുള്ള ഭയം രേവതിക്ക് ഉണ്ടായുന്നുവെങ്കിലും രേവതി പിന്തിരിഞ്ഞില്ല , ഒടുവിൽ മജിസ്‌ട്രേറ്റിനോട് അന്ന് നടന്ന കാര്യങ്ങൾ എല്ലാം രേവതി വെളിപ്പെടുത്തി ..

മൊഴി നൽകുന്ന സമയത്ത് ഭീഷണിയും സമ്മർദങ്ങളും രേവതിക്ക് ഉണ്ടായിരുന്നു , അതുകൊണ്ട് തന്നെ മദ്രാസ് ഹൈക്കോടതി രേവതിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകി . അഞ്ചുവര്ഷത്തിനു ശേഷം പ്രതികളായ 9 പോലീസ് ഉദ്യോഗസ്ഥർക്കും കോടതി വധശിക്ഷ വിധിക്കുകയും 1.4 കോടിരൂപ ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകണം എന്ന് വിധിയും പുറത്തുവന്നു . ഭീഷണികൾ ഒരുപാട് ഉണ്ടായിരുന്നിട്ടും ധൈര്യത്തോടെ ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കാൻ പോരാടിയ "രേവതി" എന്ന കോൺസ്റബിളിന് നൽകാം ഒരു ബിഗ് സല്യൂട്ട് 👏👏👏

09/04/2026

ഒരുകാലത്ത് ദൂരദർശൻ പ്രേഷകരുടെ ഇഷ്ട മുഖമായിരുന്നു ഹേമലതയുടേത് , തനിക്ക് മുന്നിലിരിക്കുന്ന പേപ്പറുകൾ മാറ്റിവെച്ച് നേരെ നോക്കി വാർത്ത വായിക്കുന്ന ഹേമലതയെ ഓർക്കാത്ത പ്രേഷകരുണ്ടാവില്ല . ഇന്നും പ്രേഷകരുടെ മനസ്സിൽ മായാത്ത മുഖമാണ് ഹേമലതയുടേത് ..കേരളത്തിലെ ആദ്യത്തെ ദൃശ്യ മാധ്യമ പ്രവർത്തകരിൽ പ്രധാനിയാണ് ദൂരദർശൻ വാർത്ത അവതാരകയായിരുന്ന ഹേമലത, ദൂരദർശനിൽ നിന്നും വിരമിച്ച അവർ കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 29 വർഷക്കാലത്തോളം താൻ ദൂരദർശനിൽ ജോലി ചെയ്തതെന്ന് ഹേമലത അഭിമുഖത്തിൽ പറയുന്നു. അന്നൊന്നും മാധ്യമപ്രവർത്തനം ഇത്രത്തോളം മത്സരം നിറഞ്ഞ കാര്യം ആയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ തങ്ങളുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചു എന്നും അവർ അഭിപ്രായപ്പെട്ടു.
എന്നും കൃത്യമായി പത്രം വായിക്കുന്നത്തൊഴിച്ചാൽ ജേണലിസം മേഖലയുമായി ബന്ധപ്പെട്ട് തനിക്ക് ചെറുപ്പകാലത്ത് യാതൊരു ബന്ധവും ഇല്ലായിരുന്നു എന്ന് ഹേമലത പറയുന്നു. പഠിച്ചത് കണക്കായിരുന്നു. ഒരിക്കൽ ദൂരദർശൻ ഇലേക്ക് വാർത്താ അവതാരകരെ ആവശ്യമുണ്ട് എന്ന് പരസ്യം ആകാശവാണിയിൽ കേട്ട് അമ്മയാണ് ജോലിക്ക് അപേക്ഷിക്കാൻ തന്നെ നിർബന്ധിച്ച് എന്നും അവർ പറഞ്ഞു. അന്നൊക്കെ വാർത്ത അവതാരകർക്ക് ജനങ്ങൾക്കിടയിൽ കുറച്ചുകൂടി സെലിബ്രിറ്റി റി സ്റ്റാറ്റസ് ഉണ്ടായിരുന്നു. ഒരിക്കൽ ദൂരദർശൻ കാണാനെത്തിയ കുറേ കുട്ടികൾ എന്നോട് ചോദിച്ചു ഞങ്ങൾ ഒന്ന് തൊട്ടോട്ടെ എന്ന് . സത്യത്തിൽ എനിക്ക് അത്ഭുതമാണ് തോന്നിയത് അത്തരം അനുഭവങ്ങൾ ഒന്നും ഇന്നും മറന്നിട്ടില്ല. പുറത്തിറങ്ങുമ്പോഴും ജനങ്ങൾക്കിടയിൽ പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു.
പിന്നീട് സ്വകാര്യ ചാനലുകൾ സജീവമായപ്പോൾ നിരവധി ചാനലകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു. കൂടെ ജോലി ചെയ്തിരുന്ന പലരും സ്വകാര്യ ചാനലുകളിലേക്ക് കളം മാറ്റി ചവിട്ടി . പക്ഷേ പണം മാത്രം നോക്കിയുള്ള കളം മാറ്റി ചവിട്ടലിനോട് എനിക്ക് താല്പര്യം ഇല്ലായിരുന്നു അന്നും ഇന്നും എനിക്ക് പ്രധാനം എൻറെ ആദർശങ്ങൾ ആണ്. ദൃശ്യ മാധ്യമ ദൃശ്യമാധ്യമരംഗത്ത് വന്നിരിക്കുന്ന മാറ്റങ്ങളെ പോസിറ്റീവ് ആയാണ് കാണുന്നത്. എന്നാൽ ചാനലുകളുടെ മത്സരത്തിനിടയിൽ പലപ്പോഴും വാർത്തകളുടെ വസ്തുത ഇല്ലാതായി പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസുകൾ ക്കും സെൻസേഷണൽ വാർത്തകൾക്കും മാത്രം പ്രാധാന്യം കൊടുത്തുള്ള റിപ്പോർട്ടിങ് ആയി മാറിപ്പോയോ എന്ന് സംശയമുണ്ട്. ഒരിക്കൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് മരണ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു ചാനൽ മരണ സംഖ്യ നാല് കൊടുത്താൽ ഞങ്ങൾ ഉടനെ അത് 5 ആകുമെന്ന് . ചാനൽ മത്സരങ്ങളാേട് എനിക്ക് താല്പര്യമില്ല.
പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട് ഈ ചാനലുകൾ ഒക്കെ എന്താണ് 24മണിക്കൂറും കാണിക്കുന്നത് അതിനുമാത്രം എന്ത് വാർത്തകളാണ് നടക്കുന്നതെന്ന് . കൂടാതെ വാർത്ത അവതാരകരുടെ ഭാഷയിലും ശൈലിയിലും വന്ന മാറ്റവും എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. മലയാളഭാഷയെ യാതൊരു മയവുമില്ലാതെ കൊന്നു കളയുന്നതാണ് പലരുടെയും അവതരണശൈലി കാണുമ്പോൾ തോന്നുന്നത്. ഇക്കാര്യങ്ങളിൽ എന്തുകൊണ്ടാണ് ചാനൽ അധികാരികൾ കൂടുതൽ ശ്രദ്ധ ചെലുത്താത്ത എന്ന് തോന്നിയിട്ടുണ്ട്. ഹേമലത അഭിമുഖത്തിൽ പറഞ്ഞു.
കടപ്പാട്
Here are some notable news readers in Malayalam:

*Doordarshan Malayalam:*

1. Sreekandan Nair
2. K.S. Sabarinathan
3. P.N. Vineetha

*Asianet News:*

1. Ramesh Eettisseri
2. Saji V. Nair
3. Parvathy Menon

*Mathrubhumi News:*

1. G. Krishnakumar
2. Suresh Kumar
3. Sindhu S. Nair

*Manorama News:*

1. N.P. Sajeed
2. R. Sreekumar
3. Reji Kumar

*Other notable news readers:*

1. John Brittas (former TV anchor)
2. Shani Prabhakaran (Media One TV)

Would you like more information or updates on Malayalam news channels?

06/04/2026
03/04/2026

സൂപ്പർ

അച്ഛൻ സ്‌നേഹം💜/Bible quotes /Lijo Editz 02/04/2026

അച്ഛൻ സ്‌നേഹം💜/Bible quotes /Lijo Editz A powerful reading of some of themist inspiring verses from the Bible. ...

Want your business to be the top-listed Beauty Salon in Ottapalam?
Click here to claim your Sponsored Listing.

Category

Website

Address


Ottapalam