Radio Rangh
Media Services
'ഒറ്റമൈനയും മണിക്കുട്ടിയും'
കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സവിതാ വിനോദ് രചിച്ച ബാലസാഹിത്യകൃതി 'ഒറ്റമൈനയും മണിക്കുട്ടിയും' ലൈബ്രറിഹാളിൽ നടന്ന ചടങ്ങില്‍ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ പി സജിനാഥ് ജില്ലാ ലൈബ്രറി കൗൺസിൽ യുപി വിഭാഗം വായനമത്സരത്തിൽ തുടർച്ചയായി മൂന്നുതവണ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥിനി അഭിഷേക വി ആർ ന് നൽകി പ്രകാശനം ചെയ്തു.
ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജയൻ മഠത്തിൽ സ്വാഗതം പറഞ്ഞു. പി ഉഷാകുമാരി, ഡോ. അനിൽകുമാർ, ഡോ. ജോസ് തങ്കച്ചൻ, അനീഷ് കെ അയിലറ, ഷീബ എം ജോൺ, പ്രീത കെ എന്നിവർ സംസാരിച്ചു. സവിതാ വിനോദ് നന്ദി പറഞ്ഞു.
ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂംമിൻ്റെ ആഭിമുഖ്യത്തിലാണ് വായന കളരി സംഘടിപ്പിച്ച് .
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വായന കളരിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷനായിരുന്നു.
വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ജയചന്ദ്രൻ പനയറ പുസ്തക ആസ്വാദനം അവതരിപ്പിച്ചു.
കൗമാര മനസ്സിന്റെ വ്യാകുലതകളും പ്രതിവിധികളും എന്ന വിഷയത്തെ സംബന്ധിച്ച് പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഹഫ്സിയ താജുദ്ദീൻ. കുട്ടികളുമായി സംവദിച്ചു.
പത്രപ്രവർത്തനം, ലൈബ്രറി സയൻസ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളെ അധികരിച്ചും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ.എസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ. സി.എസ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ ഹർഷാദ് സാബു , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എസ്.ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ.സി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ലൈബ്രേറിയൻ ജി.ബദരിനാഥ് എന്നിവർ സംബന്ധിച്ചു.
മനോഹരമായ തുടക്കം..."കുഴലൂത്തിൽ വർക്കലയുടെ പെൺകരുത്ത്
മനുഷ്യാനുഭവങ്ങളുടെ നേർക്കാഴ്ചകളായി ഡോ. ഗോകുൽദാസിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു
കൊച്ചി: സാഹിത്യലോകത്തിന് പുത്തൻ വായനാനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് ഡോ. ഗോകുൽദാസ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശന കർമ്മം കൊച്ചിയിൽ നടന്നു. അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ അമൃതേശ്വരി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാംസ്കാരിക-വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ. ഗോകുൽദാസിന്റെ കവിതാ സമാഹാരമായ 'ആത്മാവിൻ രാഗവും', ചെറുകഥാ സമാഹാരമായ 'വിധിയുടെ വിനോദവുമാണ്' വായനക്കാരിലേക്ക് എത്തിയത്.
ഡോ പ്രതാപൻ നായർ അധ്യക്ഷത വഹിച്ച പ്രകാശനച്ചടങ്ങ് സ്വാമി പൂർണ്ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യുകയും 'വിധിയുടെ വിനോദം' എന്ന ചെറുകഥാ സമാഹാരത്തിന്റെയും 'ആത്മാവിൻ രാഗം' എന്ന കവിതാ സമാഹാരത്തിന്റെയും ആദ്യപ്രതി പ്രകാശനം ചെയ്യുകയും ചെയ്തു. ആധുനിക കാലഘട്ടത്തിൽ വായനയുടെ പ്രസക്തിയെക്കുറിച്ചും മാനവികതയെക്കുറിച്ചും അദ്ദേഹം അനുഗ്രഹപ്രഭാഷണത്തിൽ സംസാരിച്ചു. വൈദഗ്ധ്യമുള്ള ഒരു ഡോക്ടർ എന്നതിലുപരി ഹൃദയസ്പർശിയായ വരികൾ കുറിക്കുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ഡോ. ഗോകുൽദാസ് എന്ന് അദ്ദേഹം ആശംസ പ്രസംഗത്തിൽ പറഞ്ഞു.
'വിധിയുടെ വിനോദം' (ചെറുകഥകൾ): ഡോ. ആനന്ദ് കുമാർ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. ജീവിതത്തിലെ അപ്രതീക്ഷിത നിമിഷങ്ങളെയും വിധിയുടെ വിളയാട്ടങ്ങളെയും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് ഈ കൃതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ആത്മാവിൻ രാഗം' (കവിതകൾ) ഡോ. കെ. എൻ. രാഘവൻ പരിചയപ്പെടുത്തി. മനുഷ്യന്റെ ആത്മീയവും വൈകാരികവുമായ തലങ്ങളെ സ്പർശിക്കുന്ന വരികളാണ് ഈ സമാഹാരത്തിലുള്ളതെന്ന് അദ്ദേഹം വിലയിരുത്തി. കറുത്ത പൂച്ച എന്ന കവിത കാലാകാലങ്ങളായി തുടർന്നു വരുന്ന ചില കപട വിശ്വാസങ്ങളുടെ തുറന്നുകാട്ടലായി എന്ന് അദ്ദേഹം എടുത്തു പറഞ്ഞു
ഡോ. ഉഷാ മേനോൻ , പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ പാവുമ്പ മനോജ്, അഡ്വക്കേറ്റ് ശിവകുമാർ മേനോൻ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു.
തന്റെ എഴുത്തുജീവിതത്തിലെ ഈ സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ എത്തിയ എല്ലാവർക്കും ഗ്രന്ഥകർത്താവായ ഡോ. ഗോകുൽദാസ് നന്ദി രേഖപ്പെടുത്തി.
അശ്വതി നമ്പ്യാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഡോ. നാരായണൻ സ്വാഗതം ആശംസിച്ചു
വൈദ്യശാസ്ത്ര രംഗത്തെ തിരക്കുകൾക്കിടയിലും സാഹിത്യത്തോടുള്ള താൽപ്പര്യം കാത്തുസൂക്ഷിക്കുന്ന ഡോക്ടറുടെ സർഗ്ഗയാത്രയെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. സാഹിത്യപ്രേമികളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു
യേശുദാസും എംജി ശ്രീകുമാറും ചിത്രയോ ജാനകിയോ പാടിയാലെ പാട്ട് ആവു എന്നൊന്നുമില്ല ഒരു സാധാരണക്കാരൻ പാടിയാലും പാട്ടാവും ആസ്വദിക്കാനും കഴിയും പക്ഷേ ഇവരെയൊന്നും അംഗീകരിക്കാൻ ആരും തയ്യാറല്ല ഇതാണ് സത്യം
SONG
IS GOLD
MLYALAM SONG
CINEMA SONG
ഇതൊരു ഒന്നൊന്നര സൗണ്ട് ആണല്ലോ.. പൊളിച്ചു...
നല്ല വോയിസ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നി ❤️🙏
നീമ ബുക്കിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ് തിരുവനന്തപുരത്തു വച്ച് നോവൽ പ്രകാശനവും അനുമോദനവും നടന്നു .
എം കെ ശ്രീകുമാർ രചിച്ച നർത്തകി എന്ന നോവലിന്റെ പ്രകാശനവും ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 558ആം റാങ്ക് കരസ്ഥമാക്കിയ അരുണിമ എം എസ് ന് അനുമോദനവും നൽകി.
കൊറ്റമലക്കോത, ഗംഗ എന്നീ കാവ്യ കൃതികൾക്കുശേഷം നിയമാ ബുക്ക് പ്രസിദ്ധീകരിക്കുന്ന എം കെ ശ്രീകുമാറിന്റെ ആദ്യ നോവലും നീമ ബുക്കിന്റെ 119മത്തെ പുസ്തകവുമാണ് ഏറെ സവിശേഷതകൾ ഉള്ള നർത്തകി.
പങ്കജകസ്തൂരി ഗ്രൂപ്പ് ചെയർമാൻ ജെ മഹേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രണിത കെ യുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.
പ്രസ്തുത ചടങ്ങിൽ വെണ്ണിലാജീ വേണുഗോപാൽ നായർ സ്വാഗതമറിയിച്ചു.
പ്രശസ്ത ചലച്ചിത്ര ഗാന നിരൂപകൻ ടി പി ശാസ്തമംഗലം ഉദ്ഘാടനം ചെയ്തു.
പത്മശ്രീ ഡോക്ടർ ജെ ഹരീന്ദ്രൻ നായർ ശ്രീ. വെണ്ണില ജി. വേണുഗോപാലൻ നായർക്ക് നർത്തകി പുസ്തകം നൽകി പ്രകാശനം ചെയ്തു.
ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഭിലാഷ് നോവൽ പരിചയപ്പെടുത്തി.
കെ ബീന,കാര്യവട്ടം ശ്രീകണ്ഠൻ നായർ, തലയിൽ ബാലകൃഷ്ണൻ നായർ എന്നിവർ സ്നേഹാശംസകൾ നൽകി.
എം കെ ശ്രീകുമാർ മറുമൊഴി നൽകി.
പരിപാടിക്ക് ഉണ്ണികൃഷ്ണൻ ബാലരമപുരം കൃതജ്ഞത അറിയിച്ചു
ഭാഷാസമന്വയവേദി അംഗങ്ങള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.
വിവിധ ഭാഷകളുടെ സമന്വയത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഷാസമന്വയവേദിയിലെ അംഗങ്ങള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.
ഭാഷാസമന്വയവേദിയുടെ അധ്യക്ഷനും ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തിയത്.
എഴുത്തുകാരും വിവര്‍ത്തകരുമടങ്ങിയ സംഘത്തെ ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാനന്ദ സ്വീകരിച്ചു.
ജെഡിപിഎസ് ,പി ആർ ഒ പ്രൊഫ.(ഡോ.)സനല്‍കുമാര്‍ റ്റി. സംഘത്തിന് ശിവഗിരിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.
ശ്രീനാരായണ ഗുരുവിനെകുറിച്ച് ഹിന്ദിയില്‍ രചിച്ച തന്‍റെ പുസ്തകം ഡോ.പി.കെ.രാധാമണി മഠത്തിന് സമര്‍പ്പിച്ചു.
ഭാഷാസമന്വയവേദി സെക്രട്ടറി ഡോ.ഒ.വാസവന്‍, ഡോ എം.കെ.പ്രീത, ഡോ.രതീഷ് നിരാലാ , ഡോ.സി.സേതുമാധവന്‍, പ്രൊഫ.കെ.ജെ.രമാഭായ്, ഡോ.സി.ജെ.പ്രസന്നകുമാരി,
കുഞ്ഞികണാരന്‍, സല്‍മി സത്യാര്‍ത്ഥി, രാജേന്ദ്രന്‍ കോയിക്കല്‍, ഡോ.ബി.വിജയകുമാര്‍, ഡോ.പി.ഗീത എന്നിവരടക്കം 30 പേര്‍ സംഘത്തിലുണ്ടായിരുന്നു.
ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമിയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്.
അക്കാദമി ഡയറക്ടര്‍ ഏ.കെ.സുപ്രിയ, അംഗങ്ങളായ പി.സന്തോഷ്, ഷിനു പി.എസ്.എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
ചിരാഗ് സ്കൂളിന്റെ വാർഷികാഘോഷമായ 'ചിരാഗ് ഇഗ്നൈറ്റ് 2026'പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
"കുട്ടികളെ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പിക്കാതെ അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുവാൻ അവസരങ്ങൾ ഒരുക്കുക" എന്ന കവി മുരുകൻ കാട്ടാക്കടയുടെ വാക്കുകൾ ശ്രദ്ധേയമായി.
ഇടവ nss കരയോഗത്തിൽ വച്ച് ചിരാഗ് സ്കൂളിന്റെ വാർഷികാഘോഷമായ ചിരാഗ് ഇഗ്നെറ്റ് 2026 ൽ വിദ്യാർത്ഥികളുടെ കലാവിരുന്നുംഒപ്പം രക്ഷാതാക്കളുടെയും ടീച്ചേഴ്സിന്റെയും കല ലാപ്രകടനങ്ങളും പ്രോഗ്രാമിന് മികവേറി.
ഇന്ത്യ ബുക്ക് റെക്കോർഡിൽ ഇടം നേടിയ ജന്നാമറിയത്തിനും ശ്രേഷ്ഠ അഭിലാഷിനും വിശ്വവിഖ്യാൻ സ്കോളർഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കിയആദ്യ ലാലിനും പ്രശസ്ത കവി മുരുകൻ കാട്ടാക്കട ആദരവ് നൽകി ആദരിച്ചു.
G2 വിദ്യാർത്ഥികളുടെ കോൺവെക്കേഷനും മറ്റെല്ലാ കുട്ടികൾക്കും ഉള്ള സമ്മാനദാനവും സ്കൂൾ ചെയർമാൻ വഹാബുദ്ദീൻ നിർവഹിച്ചു.
ഷിബു ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളന യോഗത്തിന്റെ ഉദ്ഘാടനം കവി കാട്ടാക്കട നിർവഹിച്ചു.
ചിരാഗിന്റെ പുതിയ ചുവടുവയ്പ്പായ ചിരാഗ് എജു ഹബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രദർശനവും സ്കൂൾ ചെയർമാൻ വഹാബുദ്ദീൻ മുരുകൻ കാട്ടാക്കടയ്ക്ക് നൽകി നിർവഹിച്ചു.
പ്രസ്തുത യോഗത്തിന് ഗീതു സ്വാഗതം അറിയിച്ചു,
ശിൽപ്പയുടെ മറുമൊഴിയോടുകൂടി വാർഷികാഘോഷം പരിസമാപ്തി കുറിച്ചു.
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
JC Chambers, Panampilly Nagar
Kochi
682036