Media To Views

Media To Views

Share

അന്നും ഇന്നും നേരിന്റെ വഴികളിലൂടെ മുന്നോട്ടു 💪💪💪

26/04/2026

" നിങ്ങൾ വന്ന് ഒളിച്ചു കണ്ടിട്ട് ഒളിച്ചോടി പോകുകയല്ല ചെയ്യേണ്ടത്.. നിങ്ങൾ കള്ളന്മാരുടെ ഭാഗത്തെ നിൽക്കൂ.. 🗣️

ഞങ്ങളെ ഭീഷണി പെടുത്തിയവൻ ആണ് എന്റ മകളുടെ കല്യാണം മുടക്കുമെന്ന് വരെ പറഞ്ഞു കല്യാണം കഴിഞ്ഞു ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു.. അത് ഒന്നും കേൾക്കൂല... 🗣️

എല്ലാവരും കൂടി ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. തൂങ്ങി മരിക്കാൻ വരെ ഞങ്ങളോട് അവൻ പറഞ്ഞു ...🗣️"

നാട്ടുകാര് പഞ്ഞിക്കിട്ട ബിജെപി നേതാവിനെ കാണാൻ വന്ന രാജീവ്‌ ജീ യേ ആളുകൾ ഊക്കി വിടുന്ന കാഴ്ച്ച.. 😀😂

26/04/2026

മക്കളുടെ പ്രായമുള്ള
മൂന്നോ നാലോ വിദ്യാർത്ഥികൾ
ഒരു കഷണം കറുത്ത തുണിയുമായി
മുന്നിൽ ചാടി വീണ് മുദ്രാവാക്യം വിളിക്കുന്നു.

എന്താ നിങ്ങളുടെ പ്രശ്‌നം എന്നു ചോദിച്ചു തിരിഞ്ഞു നിന്നാൽ സമരക്കാരുടെ കാറ്റു പോകുമായിരുന്ന കേസാണ്.

അതല്ല ഉണ്ടായത്.

റോഡിൽ തല്ലുകൂടുന്ന വാളിപ്പയ്യൻമാരുടെ
ശരീരഭാഷയോടെ ആ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നു.
സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റുന്നു,
സിനിമാ സ്റ്റൈൽ ഷോ കാണിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലോടെ
കാര്യങ്ങൾ മാറിമറിയുന്നു.

എം.വി.ജയരാജൻ്റെ ഡെമോൺസ്ട്രേഷൻ.

ബീഹാറിൽ വെള്ളപ്പൊക്കം എന്ന് ഗദ്ഗദകണ്ഠനായി പറഞ്ഞു തുടങ്ങുന്ന
ന്യൂസ്റീൽ മുൻകാലത്ത് തിയേറ്ററിൽ കാണിക്കുമായിരുന്നു.

അതിനെ അനുസ്‌മരിപ്പിക്കുന്ന വിധം
എം.വി.ഗോവിന്ദൻ്റെ ശോകാർദ്രമായ അവതരണം.

ഗൺമാനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ച് കേസെടുക്കൽ.
ഐ.സി. യു. വാസം.
ഐ.സിയു . സെൽഫി.
ഐ.സി. യുവിലെ അത്യാസന്ന നിലയിൽ നിന്ന്
റോഡ് മാർഗ്ഗം കാറിൽ രായ്ക്കുരാമാനം വീട്ടിൽ.
മേക്കപ്പിൻ്റെ കട്ടിയൊക്കെ കുറച്ച്
കോളറുമിട്ട് പൊതുവേദികളിൽ.

ലോകത്തു നടക്കുന്ന ചെറിയ സ്പന്ദനങ്ങൾ പോലും ലൈവായി ജനം കാണുന്ന കാലത്താണ് ഉളുപ്പിൻ്റെ അംശം പോലുമില്ലാത്ത ഒരു മന്ത്രി ദിവസങ്ങളോളം നാടകം നടത്തിയത്.

തകർക്കപ്പെട്ടത് എണ്ണമില്ലാത്ത കോൺഗ്രസ് ഓഫീസുകൾ.
പരിക്കേറ്റത് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർക്ക്.

മനഃസാക്ഷിയോ, മനസ്സാക്ഷിക്കുത്തോ
ഇല്ലാത്ത അടിമുടി കാപട്യക്കാരിയായ ഒരു മന്ത്രി നടത്തിയ പൊറാട്ടുനാടകത്തിന് അവരെക്കൊണ്ട് മറുപടി പറയിക്കണം.

അകാരണമായി ജയിലിലടയ്ക്കപ്പെട്ട
കുട്ടികൾ ഇവർക്കെതിരേ നിയമനടപടി
സ്വീകരിക്കണം.

പാർട്ടിക്കുണ്ടായ നഷ്ടം ഇവരിൽ നിന്നും ഈടാക്കാൻ,
പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം
ഇവരിൽ നിന്നും ഈടാക്കാൻ
പാർട്ടി മുൻകയ്യെടുത്ത് നിയമനടപടി സ്വീകരിക്കണം.

കാപട്യത്തിൻ്റെ ആൾരൂപമായ ഇവർ പൊതുരംഗത്ത് മേലിൽ ഉണ്ടാകില്ലായെന്ന്
ഉറപ്പുവരുത്തണം.
അവർക്ക് അറിയാവുന്ന പണി ചാനലിലിരുന്ന് വിളിച്ചു കൂവലാണ്.
അവിടെ തുടരട്ടേ. Gopakumar Saahithy ✍️

25/04/2026

Rahul Mamkootathil ♥️♥️♥️ ഇവനെ ഇനിയും ഉയരങ്ങളിൽ എത്താൻ കൂടെ ഒണ്ടാവും 💪💪💪💪

25/04/2026

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ധീരകുള ഗ്രാമത്തിലെ ആ കാഴ്ച ഏതൊരു മനുഷ്യന്റെയും കണ്ണ് നിറയിക്കുന്നതായിരുന്നു. മനുഷ്യരോടുള്ള മൃഗങ്ങളുടെ നിസ്വാർത്ഥമായ സ്നേഹത്തിന് കാളി എന്ന ഈ തെരുവ് നായയോളം വലിയ മറ്റൊരു ഉദാഹരണമില്ല. 🐕 പട്ടിണിക്കാലത്തും തനിക്ക് ഭക്ഷണം നൽകിയ ആ ഗ്രാമത്തോടുള്ള കടപ്പാട് സ്വന്തം ജീവൻ നൽകിയാണ് കാളി വീട്ടിയത്. ❤️
​2024 മെയ് 13-നായിരുന്നു ആ സംഭവം. അന്ന് രാവിലെ ഗ്രാമത്തിലെ അങ്കണവാടിക്ക് സമീപം കളിച്ചുകൊണ്ടിരുന്ന 30 കുട്ടികൾക്കിടയിലേക്കാണ് അപ്രതീക്ഷിതമായി ആ കൂറ്റൻ മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്. 🐍 കുട്ടികൾ അപകടം തിരിച്ചറിയുന്നതിന് മുൻപേ കാളി അവർക്ക് മുന്നിൽ ഒരു വൻമതിലായി നിലയുറപ്പിച്ചു. ഏതാണ്ട് 30 മിനിറ്റോളം നീണ്ടുനിന്ന അതിശക്തമായ പോരാട്ടമായിരുന്നു അവിടെ നടന്നത്. ⚔️
​തന്റെ നേർക്ക് വന്ന മാരകമായ വിഷപ്പല്ലുകളെ അവഗണിച്ച് കാളി പോരാടി. ഒടുവിൽ ആ പാമ്പിനെ വകവരുത്തി തന്റെ ദൗത്യം പൂർത്തിയാക്കി. എന്നാൽ പോരാട്ടത്തിനിടയിൽ മാരകമായി കടിയേറ്റ കാളി, വിഷം ശരീരത്തിൽ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ ആ കുരുന്നുകളുടെ മുന്നിൽ വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. 🕯️ ആ നിമിഷം ആ ഗ്രാമമാകെ തേങ്ങുകയായിരുന്നു. 💔
​തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിച്ച ആ പുണ്യാത്മാവിനെ വെറുമൊരു തെരുവ് നായയായി കാണാൻ ആ ഗ്രാമത്തിന് കഴിഞ്ഞില്ല. വെള്ളത്തുണി പുതപ്പിച്ച്, പൂമാലകൾ അണിയിച്ച്, ഒരു വലിയ വിലാപയാത്രയോടെയാണ് ആ നാട്ടുകാർ കാളിക്ക് വിട നൽകിയത്. 🕊️ ഒരു വലിയ നായകന് നൽകുന്ന എല്ലാ ആദരവോടെയും കാളിയെ അവർ അന്ത്യവിശ്രമത്തിനായി ഒരുക്കി. സ്നേഹത്തിന് ഭാഷയല്ല, ഹൃദയമാണ് വേണ്ടതെന്ന് കാളി നമുക്ക് കാണിച്ചുതന്നു. 🐾✨
​ആ പുണ്യാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... 🙏

25/04/2026

പിണറായി സാറിന് രാഹുലിനെ ജയിലിൽ അടക്കാൻ വല്ലാത്ത വാശി ആയിരുന്നില്ലേ.. അപ്പോൾ ഇത്രേം എങ്കിലും Rahul Mamkootathil രാഹുൽ പറയണ്ടേ 😂

25/04/2026

വിവാഹത്തിന് ഒപ്പം പോയ വ്യക്തിയുടെ ഭാര്യയെ ബ*ലാ*ത്സം*ഗം ചെയ്തു ; മരിച്ച 22 കാരിയുടെ അവയവങ്ങളെല്ലാം തകര്‍ന്നു ; 19 കാരന്റേത് കൊടും ക്രൂരത..😮😥

ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബ*ലാ*ത്സം*ഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി രാഹുല്‍ മീണ കുറ്റബോധമില്ലാതെ കോടതിയില്‍.

തെല്ലും ഭീതിയോ ആശങ്കയോ പാപ ബോധമോ ആ മുഖത്ത് കാണാനില്ലെന്ന് കോടതി പറയുന്നു. തെറ്റ് ചെയ്തു എന്നു മാത്രമായിരുന്നു കോടതിയില്‍ ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്.
ബലാത്സംഗം ചെയ്ത യുവതിയുടെ ഭര്‍ത്താവുമായി ഉണ്ടായിരുന്നത് ചെറിയ പരിചയം മാത്രമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച യുവതിയുടെ ഭര്‍ത്താവിനൊപ്പം ഒരു വിവാഹ ചടങ്ങിന് പോയെന്നും രാത്രിയായതോടെ പ്രതി ആരോടും പറയാതെ തിരിച്ചുപോന്നെന്നും പൊലീസ് പറയുന്നു. നേരെ വന്നത് യുവതിയുടെ വീട്ടിലേക്കായിരുന്നു. മര്‍ദ്ദിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും ചെയ്ത ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനേയും മക്കളേയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെയാണ് രാഹുല്‍ മീണ മുമ്ബ് ജോലി ചെയ്തിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയത്. ദമ്ബതികള്‍ ജിമ്മില്‍ പോകുന്ന സമയം കൃത്യമായി അറിയാവുന്ന മീണ 22 കാരിയുടെ മുറിയിലെത്തി മര്‍ദ്ദിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയുമായിരുന്നു.
തലയില്‍ ഭാരമുള്ള വസ്തുകൊണ്ട് മര്‍ദ്ദിച്ച്‌ ചോരയൊലിക്കുന്ന അവസ്ഥയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അപ്പോഴേക്കും അവള്‍ അബോധാവസ്ഥയിലായി.

30 മിനിറ്റാണ് പ്രതി വീട്ടിലുണ്ടായിരുന്നത്. ക്രൂരമായിട്ടാണ് 19 കാരന്‍ ബലാത്സംഗം ചെയ്തത്. കൈയിലും കാലിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു. മൂക്കിന്റെ അസ്ഥിക്ക് ഒടിവുണ്ടായി. പ്രതിരോധിക്കാന്‍ ശ്രമിക്കും വിധം പരിക്കുകള്‍ ദേഹമാകേ കണ്ടതായും ഡോ ഗുപ്ത പറയുന്നു.
പേശികള്‍ തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം രക്തം കട്ടപിടിച്ച്‌ വീര്‍ത്ത അവസ്ഥയിലായിരുന്നുവെന്നും ഇതു ശ്വാസം മുട്ടിച്ചുള്ള കൊലപാതകത്തിന്റെ ലക്ഷണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകൃത സ്വഭാവത്തിന് ഉടമയാണ് രാഹുല്‍മീണയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

25/04/2026

ട്രെയിനിൽ സ്ലീപ്ലർ കോച്ചിൽ ന്യൂ ജൻ പിള്ളേർ 10/12 പേർ ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യും. രാത്രിയെന്നോ പകലെന്നോ നോക്കാതെ, ഫോൺ ഓൺ ആക്കും. കൈകൊട്ടി പാട്ട് തുടങ്ങും…
വീഡിയോ എടുക്കും…

"മാണിക്ക്യക്കല്ലേ മൊഞ്ചത്തി പൂവേ..
ചെമ്പക മല്ലിക വാസന റാണി…"

താഴെക്കാണുന്ന ടീമുകൾ ഈ പാട്ടും പാടി ഇരിക്കുമ്പോൾ ആണ് RPF വന്നത്…

"പാട്ടും പാടി ബാക്കിയുള്ളവരെ ബുദ്ധിമുട്ടിച്ചാൽ ലേഡിസ് സ്റ്റാഫിനെ വിളിച്ച് നിങ്ങളെയെല്ലാം തൂക്കിയെടുത്ത് വെളിയിലാക്കും" RPF ഉദ്യോഗസ്ഥർന്റെ ഒരൊറ്റ ഡയലോഗിൽ പിള്ളേരുടെ മാണിക്യക്കല്ല് അണ്ണാക്കിൽ നിന്ന് തെറിച്ച് പോയി…
പിന്നെ ഒരൊറ്റ എണ്ണം മിണ്ടിയില്ല. 😂🔥

👉 ട്രെയിനിൽ അനുമതി ഇല്ലാതെ റീൽസ് ചിത്രീകരിക്കാൻ പാടില്ല എന്നത് സത്യത്തിൽ പലർക്കുമറിയില്ല…

പക്ഷേ, ഇത് അതിനേക്കാൾ ബുദ്ധിമുട്ടാണ്..
ഒരു ബോഗിയിൽ ഇവറ്റകൾ മാത്രമായിരിക്കില്ല ഉള്ളത്… വേറെ എത്രയോ പാസഞ്ചേഴ്സ് ഉണ്ടാവും… പലവിധ പ്രശ്‌നങ്ങളാൽ മനസ്സു തകർന്നിരിക്കുന്നവരും, അത്രയും വേണ്ടപ്പെട്ടവരുടെ മരണ വാർത്തയറിഞ്ഞു ദുഖത്തോടെ യാത്ര ചെയ്യുന്നവരുമൊക്കെയുയുണ്ടാകും.
അവരൊക്കെ ഇവരെപ്പോലെ enjoyable മൈൻഡിൽ വരുന്നതായിരിക്കില്ല..
അപ്പോഴാണ് ഇവറ്റകളുടെ ഉച്ചത്തിലുള്ള കൈകൊട്ടി പാട്ട്….😡

സാമൂഹിക ബോധമില്ലാത്ത ന്യൂ ജെന്മങ്ങൾ.

എന്തായാലും RPF കിടു. 👌🔥👌

റീൽസ്കാരെക്കൊണ്ട് ട്രെയിനിലും ബസ്സിലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
RPF ഉദ്യോഗസ്ഥർക്ക് സല്യൂട്ട്. 👌

25/04/2026

എന്നാലും ഇങ്ങനെ ഒക്കെ ജനങ്ങളെ പച്ചക്കു പൂൾ ആക്കിയലോ കമ്യൂണിസമേ....

25/04/2026

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടി പറഞ്ഞ തെറി കേട്ട് ചൂളിപ്പോയി....
അപ്രതീക്ഷിതമായിട്ടാണ് ക്ലാസ്സിന്റെ ഒഫീഷ്യൽ ഗ്രൂപ്പിൽ അവന്റെ വോയിസ്‌ വന്നത്.... അത്‌ പല രക്ഷിതാക്കളും അധ്യാപകരും കേൾക്കുകയും ചെയ്തു. മലയാളം അദ്ധ്യാപികയോടുള്ള അവന്റെ വെറുപ്പ് അശ്ലീലത്തിന്റെ ഉച്ചകോടിയിൽ മുഴങ്ങി... പത്തു വയസ്സുള്ള കുട്ടിയാണോ ഈ മാരക തെറി പറയുന്നതെന്ന് ഓർത്ത് പരിഭ്രമിച്ചു ഞാൻ.
പിന്നീട് മാതാപിതാക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയപ്പോൾ അവന്റെ ഉപ്പ വാക്കുകൾ കിട്ടാതെ തലതാഴ്ത്തി. HOD യുടെ മുന്നിൽ ആ മനുഷ്യൻ നിന്ന് വിയർക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്...

ഒരു പക്ഷേ ആ പ്രായത്തിലുള്ള കുട്ടികളിൽ ഭൂരിഭാഗവും മുതിർന്നവർക്ക് പോലും പറയാൻ മടിയുള്ള പച്ചത്തെറിയും അശ്ലീല ആക്ഷനും അറിയുന്നവരും ഉപയോഗിക്കുന്നവരുമാണ്.
ഒരിക്കൽ എന്റെ ക്ലാസ്സിലെ പഠിക്കാൻ മിടുക്കനായ ഒരുവൻ വഴക്കിനിടെ ഇപ്പോൾ ഏറ്റവും ട്രെൻഡിംഗ് ആയ വാക്ക് അടുത്തവനെ വിളിച്ചു പ്രശ്നമായി. വീട്ടിലേക്ക് വിളിച്ചു അവന്റെ ഉമ്മയോടിത് അറിയിച്ചപ്പോൾ ആ സ്ത്രീ എന്നോട് തട്ടിക്കയറി... “എന്റെ മകൻ ഒരിക്കലും ആ വാക്ക് ഉപയോഗിക്കില്ല... അതെനിക്ക് ഉറപ്പുണ്ടെന്ന് "
അവനോട് ചോദിച്ചു നോക്കാൻ പറഞ്ഞപ്പോൾ അവൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഉമ്മയോട് പറയുക കൂടി ചെയ്തപ്പോൾ ടീച്ചർ പ്രതി.. പിറ്റേ ദിവസം അവനെ അനുനയിപ്പിച്ചു ഒന്ന് കൂടെ ഞാൻ ചോദിച്ചു...
"എന്തിനാ കളവ് പറഞ്ഞത്?
ഇപ്പോൾ ടീച്ചർ കല്ലിയായില്ലേ "
എന്ന്...

അവൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി...

രക്ഷിതാക്കൾക്ക് പലപ്പോഴും അറിയില്ല, അവരുടെ മക്കൾ ഇക്കാര്യത്തിൽ എത്ര മുന്നിലാണെന്ന്... ഒരിക്കലും സമ്മതിക്കുകയുമില്ല.. ഇതാണ് കുട്ടികൾ മുതലെടുക്കുന്നതും അവരുടെ ഇത്തരം പ്രവണതകളുമായി തന്നെ മുന്നോട്ട് പോകുന്നതും.

അറിവില്ലായ്മയല്ല f**k എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ പൊടിക്കുപ്പികൾ ഈ ആക്ഷൻ കാണിക്കുന്നത്. അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ, അതും മാന്യന്മാരായ മാതാപിതാക്കളുടെ മക്കൾ സ്കൂളിൽ വഴക്കിടുമ്പോഴും കളി സ്ഥലങ്ങളിലും എന്തെല്ലാം വാക്കുകൾ ഉപയോഗിക്കുന്നു, ആക്ഷൻ കാണിക്കുന്നു എന്ന് നിരീക്ഷിച്ചാൽ മാത്രമേ മനസ്സിലാകൂ... അതിനൊന്നും സമയം നിങ്ങൾക്കില്ലെങ്കിൽ ഇത് പോലെ പബ്ലിക് place ഇൽ അവരത് പ്രകടിക്കുമ്പോൾ ആണ് നിങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവുക....

ഇതൊരു വാണിംഗ് ആണ്... പുതു തലമുറയിലെ കുട്ടികളെ വളർത്തുന്ന രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ്....
Subitha Vaderi ✍️

25/04/2026

ഞാൻ ഷെയർ ചെയിത പോസ്റ്റിനു Lekshmi Kanath ഇട്ട മറുപടി പോസ്റ്റ്‌ ന് Joji Joseph ഇട്ട കമന്റ്‌ 👇
✍️✍️
ലക്ഷ്‌മീ കാനത്ത് : നീ ഇനിയെങ്കിലും നന്നാവാൻ ശ്രമിക്കുക. മതം നിൻ്റെ ജീവിതത്തിൻ്റെ 5% പോലും ഉപയോഗമൂല്യമല്ല എന്ന ചിന്ത ഇനിയെങ്കിലും നിന്നിലെ മാനവികമൂല്യങ്ങൾ വളരാൻ കാരണമാവട്ടെ.
ലക്ഷ്‌മീ നീ ഒന്ന് ചിന്തിച്ച് നോക്കുക: നിൻ്റെയോ നിൻ്റെ കുടുംബത്തിൻ്റെയോ നിൻ്റെ സംഘടനയുടെയോ ഒക്കെ ഭദ്രത നിൻ്റെയോ നിൻ്റെ സംഘടനയുടെയോ നിൻ്റെ കുടുംബത്തിൻ്റെയോ കൈകളിൽ ഒരിക്കലും ഭദ്രമല്ല. ഈ ചിന്ത നിന്നിലെ മനുഷ്യനെ തിരിച്ചറിയാൻ നിനക്ക് ഒരവസരമാണ്.
ഒരു പ്രളയം / ഒരു ഭൂമി കുലുക്കം / ഒരു മിന്നൽ പിണർ/ ഒരു വാഹന അപകടം .....തീർന്നു നിൻ്റെ ജീവിതം ...... എന്താ ശരിയല്ലേ ......
ഈ ഭൂമിയിൽ നമുക്ക് ഈശ്വരൻ അനുവദിച്ചു തന്ന ആകെയുള്ള ഒരു ജീവിതം പരസ്പരം സ്നേഹിച്ച് തീർക്കാനുള്ളതല്ലേ ...... ലക്ഷ്‌മീ ....... നീ ഇനിയെങ്കിലും ചിന്തിച്ച് നോക്കുക.
മതത്തിൻ്റെ പേരിലോ രാഷ്ട്രീയത്തിൻ്റെ പേരിലോ നീ ദിനം പ്രതി വെറുപ്പു പടർത്തുന്ന ഓരോ മനുഷ്യജീവനും നിന്നെപ്പോലെ തന്നെ ഈശ്വരന് ഒന്നാണെന്ന ചിന്ത നിന്നിലെ ദുഷിച്ച ചിന്തകൾക്ക് ഇനിയെങ്കിലും അസ്തമനമാവട്ടെ. ലക്ഷ്മീ ...... വെറുപ്പ് മതത്തിൻ്റെയോ / രാഷ്ട്രീയത്തിൻ്റെയോ പേരിലാവട്ടെ / ഏതിൻ്റെ പേരിലായാലും പോസിറ്റീവ് എനർജിയല്ല നെഗറ്റീവ് എനർജിയാണ് സൃഷ്‌ടിക്കപ്പെടുന്നത്. വെറുപ്പ് നിന്നിലെ ആത്മീയതയെ തീർത്തും നശിപ്പിക്കുന്നു . ആത്മീയതയും വർഗീയതയും ഒരിക്കലും ഒരു വ്യക്തിക്ക് ഒന്നിച്ച് കൊണ്ടുപോകാനാവില്ല.
ഹിന്ദുവിൻ്റെ പേരിൽ നീ നടത്തുന്ന കുത്തിത്തിരിപ്പുകൾ നിന്നിലെ മാനസിക രോഗത്തിൻ്റെ പ്രതിഫനങ്ങളാണ്. ഇത് നിനക്ക് സ്വയം തിരിച്ചറിയാനായാൽ മാനുഷിക ജീവിതത്തിൻ്റെ മൂല്യങ്ങളുമായി ഒത്തു ചേരാൻ നിനക്ക് സാധിക്കും. നിനക്കതിന് കഴിയുമോ?
Joji Joseph ✍️

25/04/2026

അധികാരത്തിനും പണത്തിനും വേണ്ടി, അന്വേഷണ ഏജൻസികളെ ഭയന്ന് ബിജെപിയുടെ വാഷിംഗ് മെഷീനിലേക്ക് ഓടിക്കയറിയ രാഘവ് ഛദ്ദയ്ക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ ചുട്ടമറുപടി കണ്ടോ? ബിജെപി പാളയത്തിലേക്ക് പോയ രാഘവിനെ ഒറ്റ ദിവസം കൊണ്ട് ജനങ്ങൾ വലിച്ചെറിഞ്ഞു! 😡🔥

​വെറും 24 മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷം (1.3 Million) ഫോളോവേഴ്സ് ആണ് രാഘവ് ഛദ്ദയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്ത് പോയത്! സോഷ്യൽ മീഡിയയിൽ ഇപ്പോൾ എന്ന ഹാഷ്‌ടാഗ് കത്തിപ്പടരുകയാണ്.

​ഇതിൽ നിന്ന് ബിജെപിയും, കൂടുമാറാൻ നിൽക്കുന്ന നേതാക്കളും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം: കോടികൾ എറിഞ്ഞും ഭയപ്പെടുത്തിയും നിങ്ങൾക്ക് നേതാക്കളെ വിലയ്ക്ക് വാങ്ങാൻ കഴിഞ്ഞേക്കാം, എന്നാൽ ഈ രാജ്യത്തെ ജനങ്ങളുടെ ഹൃദയം വിലയ്ക്ക് വാങ്ങാൻ ഒരു മോദിക്കും അമിത് ഷായ്ക്കും കഴിയില്ല!
​ജനങ്ങൾ നിങ്ങളെ പിന്തുണച്ചത് നിങ്ങളുടെ പി.ആർ വർക്കും ഗ്ലാമറും കണ്ടിട്ടല്ല, ഫാസിസത്തിനെതിരെ നിങ്ങൾ സംസാരിച്ച ആദർശം കണ്ടിട്ടാണ്. ആ നട്ടെല്ല് ബിജെപി ഓഫീസിൽ പണയം വെച്ചാൽ പിന്നെ ഈ രാജ്യത്തെ ജനങ്ങൾക്ക് നിങ്ങളെക്കൊണ്ട് ഒരു ആവശ്യവുമില്ല! ഒറ്റുകാർക്കും വഞ്ചകർക്കും ഈ ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ഇന്ത്യയിലെ യുവതലമുറ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഫാസിസത്തിനെതിരെയുള്ള പോരാട്ടം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു! 🛡️✌️
ടീം യുഡിഫ് ✍️

25/04/2026

'ഞാൻ തോറ്റു, പപ്പ ജയിച്ചു, അഭിനന്ദനങ്ങള്‍'; പിതാവിന്റെ പീഡനത്തില്‍ മനംനൊന്ത് 23-കാരനായ അഭിഭാഷകൻ ജീവനൊടുക്കി..😥💔

ആറാം വയസ്സില്‍ ഫ്രിഡ്ജില്‍ നിന്ന് ചോദിക്കാതെ മാംഗോ ജ്യൂസ് എടുത്തു കുടിച്ചതിന് എന്നെ നഗ്നനാക്കി വീടിന് പുറത്താക്കി. മാതാപിതാക്കള്‍ കുട്ടികളോട് കർക്കശക്കാരാകണം, എന്നാല്‍ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുത്,' പ്രിയാൻഷു കുറിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച്‌ കമ്ബ്യൂട്ടർ സയൻസ് പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ പിതാവ് നടത്തിയിരുന്നുവെന്നും ഇത് തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് പറയുന്നു.

'എന്റെ ശരീരം തൊടാൻ പിതാവിനെ അനുവദിക്കരുത്. ആർക്കും ഇതുപോലൊരു അച്ഛനെ കിട്ടാതിരിക്കട്ടെ. മാതാപിതാക്കളോട് ഒരപേക്ഷയുണ്ട്, കുട്ടികള്‍ക്ക് താങ്ങാവുന്നതിലപ്പുറം അവരെ പീഡിപ്പിക്കരുത്. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍,' എന്ന വികാരനിർഭരമായ വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.

സംഭവസമയത്ത് കോടതിയുടെ അഞ്ചാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്ന പ്രിയാൻഷു പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രിയാൻഷുവിന്റെ പിതാവും ഒരു അഭിഭാഷകനാണ്. മകന്റെ വേർപാടില്‍ നടുങ്ങിയ അദ്ദേഹം പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

***de

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Category

Telephone

Address


Kochi