First Report
DM For Promotions - +91 8921992897
05/06/2026
കൊട്ടിയൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയ സംഭവം നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി. വൈശാഖ മഹോത്സവത്തെ തകർക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കണ്ണൂർ പ്രസ്ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടിയൂരിലെ ചടങ്ങുകളുടെ അവകാശം 64 ഹിന്ദു സമുദായങ്ങൾക്ക് മാത്രമാണ്. നീരെഴുന്നള്ളത്ത് ദിവസം ചിലർ കൊട്ടിയൂരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്ന് പറഞ്ഞു വന്നു. ബാവലിയിൽ സഞ്ചരിക്കാനുള്ള പാത ഒരുക്കുന്നത് തങ്ങളുടെ കുടുംബം എന്ന് പറഞ്ഞാണ് അവർ എത്തിയത്. ബാവലിക്കെട്ട് എന്ന ചടങ്ങ് മുൻ കാലങ്ങളിൽ നടന്നിട്ടില്ല. ആർക്കും അറിയാത്ത കാര്യം പെട്ടെന്ന് വന്ന് ചെയ്തത് നിഷ്കളങ്കമല്ല .
05/06/2026
ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ. തിരുവല്ല ആനന്ദേശ്വരം ക്ഷേത്രത്തിന്റെ ഭൂമിയാണ് പിടിച്ചെടുത്തത്. ക്ഷേത്രഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തീയറ്ററിലേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി. തിരുവല്ല ജേക്കബ് തീയറ്റർ ആണ് ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രഭൂമിയിൽ ഭക്തർ കാവി കൊടി നാട്ടി ഭൂമി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.
ഭൂമി ക്ഷേത്രത്തിന് വിട്ടു നൽകണമെന്ന് 2023ൽ കോടതി വിധിച്ചിരുന്നു. എന്നിട്ടും ഭൂമി തീയറ്റർ ഉടമകൾ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുകയായിരുന്നു.
1978 ലാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 36 സെൻറ് ഭൂമി വർഗീസിനും തോമസിനും പാട്ടത്തിന് നൽകിയത്. 25 വർഷത്തേക്കാണ് പാട്ടക്കരാർ. കേവലം 200 രൂപയായിരുന്നു പ്രതിമാസ വാടക. പാട്ടക്കരാർ കഴിഞ്ഞിട്ടും ഭൂമി വിട്ടു നൽകാനോ കെട്ടിടം മാറ്റാനോ തീയറ്റർ ഉടമകൾ തയ്യാറായില്ല. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് നിയമപരമായി നീങ്ങുകയും തീരുവല്ല മുൻസിഫ് കോടതിയിൽ നിന്നും അനുകൂല വിധി നേടുകയും ചെയ്തു. തീയറ്റർ അവിടെ നിന്നും പൊളിച്ചു മാറ്റാൻ ഉത്തരവിടുകയും ചെയ്തു. 2018 മുതലുള്ള വാടക കുടിശിക ഉൾപ്പെടെ ക്ഷേത്രത്തിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു
അണ്ണാമലൈ വിജയ് സഖ്യം, മോദിയുടെ വൻ പ്ലാൻ | ANNAMALAI | NARENDRA MODI
ഇസ്ലാം ജിമ്മിന് പകരമിതാ ഹിന്ദു ജിം ! ISLAM GYM | BJP KERALA
05/06/2026
05/06/2026
മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിഎംആർഎല്ലിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടർ നടപടികൾ ഉണ്ടാകരുതെന്ന് ഇഡിയോട് നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നടപടികളൊന്നും ഉണ്ടായിരുന്നില്ല.
05/06/2026
ഇന്ത്യാസഖ്യം വിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പാര്‍ട്ടി വക്താവായ ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യമുപേക്ഷിച്ച് ടിവികെയ്ക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് നടപടിക്ക് പിന്നാലെ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വസ്ഥത ഉടലെടുത്തിരുന്നു.
' നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് വഞ്ചിച്ചതില്‍ പാര്‍ട്ടി അണികള്‍ അസ്വസ്ഥരാണ്. അവരുടെ വികാരങ്ങളെ മാനിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാ സഖ്യത്തിന്‍റെ തുടര്‍യോഗങ്ങളില്‍ ഡിഎംകെ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഇനി ഡിഎംകെ പങ്കെടുക്കില്ല' എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
05/06/2026
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പ്രതികരിച്ച് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ലെന്നും വീണ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായ നിയമപരമായ എല്ലാ നടപടികളെയും തടയാന്‍ ശ്രമിച്ചു. ഇനി അതിന് അവര്‍ക്ക് കഴിയില്ല. ഇഡിയ്ക്ക് ഇനി കൂടുതലായി അന്വേഷിക്കേണ്ടി വരില്ല. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ തന്നെ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന്റെ ആവശ്യം വരില്ല. കൂടുതല്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് കരുതുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
05/06/2026
ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷമാണ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡി.കെ. സൗജന്യ യാത്ര പ്രഖ്യാപിച്ചത്. 'കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം പെണ്‍കുട്ടികള്‍ക്ക് മാത്രമെന്താ സൗജന്യ യാത്രയെന്ന് ആണ്‍കുട്ടികള്‍ സങ്കടം പറഞ്ഞിട്ടുണ്ട്. ഇതാ ബസുകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും യാത്ര ഫ്രീയാക്കുകയാണ്' എന്നായിരുന്നു ഡികെയുടെ പ്രഖ്യാപനം. ആഡംബര ബസുകളൊഴികെ എല്ലാ ബസിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രത്യേക പാസിന് അപേക്ഷിക്കണം. ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ 'നമ്മുടെ മക്കളാണ്, അവരുടെ യാത്രയ്ക്ക് എത്ര കോടി ചെലവായാലും നമ്മളത് ചെയ്യും. ഇത് ഡി.കെ.യുടെ സര്‍ക്കാരാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
05/06/2026
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Strike Media Corps LLP, 60/40 , 3rd Floor, JC Chambers , Panamballi Nagar, Opposite Kairali Flat, Ernakulam/
Eranakulam
682036