Mango Media

Mango  Media

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mango Media, Broadcasting & media production company, Calicut.

10/01/2026

മരിക്കാനായി പാതിരാത്രി എലിവിഷം ഓർഡർ ചെയ്ത വീട്ടമ്മയെ സംസാരിച്ച് അശ്വസിപ്പിച്ച് പിന്തിരിപ്പിച്ച ഒരു ഡെലിവറി ബോയ് 👏👏🥰🥰

കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി BLINKIT ഡെലിവറി ബോയിയുടെ ഫോണിലേക്ക് ഒരു ഓർഡർ വന്നു. പാതിരാത്രി ഓർഡർ വരുക എന്നത് ഒരു സാധാരണ കാര്യമാണെങ്കിലും, ഓർഡർ ലിസ്റ്റ് കണ്ടപ്പോൾ ആ യുവാവിന്റെ നെഞ്ചൊന്ന് പിടഞ്ഞു.
"മൂന്ന് പാക്കറ്റ് എലിവിഷം!" ഒരു സ്ത്രീയാണ് ഓർഡർ ചെയ്തിരിക്കുന്നത്.

സാധാരണ എലിക്കെണിയോ വിഷമോ വെക്കുന്നത് സന്ധ്യയ്ക്കാണ്. ഇതിപ്പോ പാതിരാത്രിയിൽ, അതും മൂന്ന് പാക്കറ്റ് എലിവിഷം ആര് ഓർഡർ ചെയ്യാനാണ്? അയാൾക്ക് വേണമെങ്കിൽ അത് അവിടെ എത്തിച്ചു കൊടുത്ത് തന്റെ പണം വാങ്ങി വീട്ടിൽ പോകാമായിരുന്നു. എന്നാൽ അയാൾക്ക് ഓർമ്മ വന്നത് തന്റെ അമ്മയുടെ മുഖമാണ്.

ആ വിലാസം തിരക്കി അയാൾ ചെന്നപ്പോൾ കണ്ടത്, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ഒരു സ്ത്രീയെയാണ്. ആ നിമിഷം അയാളുടെ സംശയം സത്യമായി മാറി. ആ വിഷപ്പൊതികൾ അവരുടെ കൈകളിലേക്ക് വെച്ചു കൊടുക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല.

പാക്കറ്റ് വാങ്ങാൻ കാത്ത് നിന്ന ആ സ്ത്രീക്ക് അത് കൊടുക്കാതെ അയാൾ സംസാരിക്കാൻ ശ്രമിച്ചു. “മാഡം, ഇത് എലിക്കല്ല എന്ന് എനിക്ക് മനസ്സിലായി. അബദ്ധങ്ങൾ ഒന്നും കാണിക്കരുത്, ഒന്ന് ആലോചിച്ചു നോക്കൂ..." എന്നുള്ള അയാളുടെ വാക്കുകൾക്ക് മുന്നിൽ ആ സ്ത്രീയുടെ നിയന്ത്രണം വിട്ടു. അവർ അയാളോട് ദേഷ്യപ്പെടാൻ തുടങ്ങി.

എന്നാൽ അയാൾ അവിടെ നിന്ന് പോയില്ല. കുറെ നേരം അയാൾ ഒരു സഹോദരനെപ്പോലെ അവരോട് സംസാരിച്ചു. അവരെ അശ്വസിപ്പിച്ചു. ഒടുവിൽ ആ ഓർഡർ അവരെ കൊണ്ട് തന്നെ ക്യാൻസൽ ചെയ്യിപ്പിച്ചു, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ശേഷമാണ് അയാൾ അവിടെ നിന്നും മടങ്ങിയത്.

തിരക്കുപിടിച്ച ഈ ലോകത്ത്, മറ്റൊരാളുടെ മുഖത്തേക്ക് നോക്കാൻ പോലും സമയമില്ലാത്തവർക്കിടയിൽ, ഈ യുവാവ് ഒരു അത്ഭുതം തന്നെയാണ്. തന്റെ ജോലി വെറും സാധനങ്ങൾ എത്തിക്കൽ മാത്രമല്ല, സഹജീവികളെ ചേർത്തുപിടിക്കൽ കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. വിഷാദത്തിൽ മുങ്ങിത്താഴുമ്പോൾ കേൾക്കുന്ന ഒരു നല്ല വാക്കിന്, നീളുന്ന ഒരു കൈയ്ക്ക് ഒരുപക്ഷേ മരണത്തെ വരെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും എന്ന് അവൻ തെളിയിച്ചു.
ആ ഡെലിവറി ബോയിക്ക് ഒരു ബിഗ് സല്യൂട്ട്! 🥰🥰

09/01/2026

''സത്യം പറഞ്ഞാല്‍ എനിക്ക് വേറൊരു വീട്ടില്‍ നില്‍ക്കുന്നത് പോലെ തോന്നുന്നില്ല. സ്വന്തം വീട്ടിലെ പോലെയാണ് തോന്നുന്നത്. വേറെ വീട്ടിലേക്ക് പോവുകയാണല്ലോ, അവിടെ എങ്ങനെയായിരിക്കും, എന്തൊക്കെ ചെയ്യണം അങ്ങനെയൊരു ചിന്തയുമില്ലായിരുന്നു എനിക്ക്. ഇവിടെ ഞാന്‍ ഇങ്ങനെ ഓടിച്ചാടി നടക്കുകയാണ്. അതിനേക്കാളേറെ ഹാപ്പിയാണ്. ഞാന്‍ രാവിലെ താഴേക്ക് ചെല്ലുമ്ബോള്‍ ചാച്ചനും അമ്മയും ഒന്നിച്ച്‌ എന്തേലും കുക്ക് ചെയ്യുന്നുണ്ടാവും. ഞാന്‍ ജസ്റ്റ് ചായ ഇടും. ഇവിടെ എനിക്കൊന്നും കാര്യമായി ചെയ്യാനില്ല. കല്യാണം കഴിഞ്ഞ് എല്ലാവരും ക്ഷീണത്തിലായിരുന്നു. ഇപ്പോഴാണ് എല്ലാവരും ഒന്ന് സെറ്റായി വരുന്നത്. എപ്പോഴും ഇച്ചാപ്പി മോളെ എന്നാണ് അമ്മ വിളിക്കുന്നത്. ഞാന്‍ ഇവിടെയൊരു കറുത്ത കപ്പ് കണ്ടിരുന്നു. അതെനിക്ക് ഇഷ്ടമായി, ഇനി ഈ കപ്പിലേ ചായ കുടിക്കുള്ളൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. മോളുടെ ഇഷ്ടങ്ങളൊക്കെ ഞാന്‍ നേരത്തെ അറിഞ്ഞ് വെച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്.'', ഇച്ചാപ്പി വ്ളോഗില്‍ പറഞ്ഞു.

''എനിക്ക് പ്രത്യേകിച്ച്‌ ഇവിടെ പണിയൊന്നുമില്ല, മരുമോള്‍ വന്നിട്ട് ചെയ്‌തോട്ടെ എന്ന് പറഞ്ഞ് ഒന്നും മാറ്റി വെക്കുന്നില്ല. ഞാന്‍ ചെയ്യുന്ന പണികളെല്ലാം ഞാന്‍ തന്നെ ചെയ്യും. എന്റെ കുഞ്ഞ് ഇതുപോലെ ഇങ്ങ് വന്നാല്‍ മതി'', എന്നായിരുന്നു സൗരവിന്റെ അമ്മയുടെ മറുപടി.

09/01/2026

"എന്റെ അമ്മയെ ഞാനല്ലാതെ പിന്നെയാരാ സഹായിക്കുന്നത്?“ ആ ഏഴാം ക്ലാസ്സുകാരന്റെ വാക്കുകൾ കേട്ട് ഹൃദയം തകർന്നുപോയി😢😢😢

തിരുവനന്തപുരം പോത്തൻകോട് ജംഗ്ഷനിലെ തിരക്കിനിടയിൽ നിന്ന്, ഏഴാം ക്ലാസ്സുകാരനായ ഗോഡ്വിൽ എന്ന ഈ കുഞ്ഞ് ചോദിച്ച ആ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരം മുട്ടിപ്പോയി! മറ്റ് കുട്ടികൾ സ്കൂൾ വിട്ട് കളിക്കാനും ടിവി കാണാനും ഓടുമ്പോൾ, ഗോഡ്വിൽ ഓടുന്നത് ഒരുപിടി ലോട്ടറി ടിക്കറ്റുകളുമായിട്ടാണ്. വൈകുന്നേരം നാലര മുതൽ സന്ധ്യ മങ്ങും വരെ നീളുന്ന ഓട്ടം. ഒടുവിൽ കിട്ടുന്ന ആ തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്ന് വർഷം മുൻപ് അച്ഛനെ നഷ്ട്ടപ്പെട്ട അവന്റെ വീട് പട്ടിണിയില്ലാതെ കഴിയുന്നത്.

അമ്മയാണെങ്കിൽ രോഗിയാ, ജോലിക്ക് പോകാൻ വയ്യ. ഒരു അനിയനുണ്ട് സ്കൂൾ വിട്ടു വന്നാൽ ലോട്ടറി കച്ചവടം, പിന്നെ വീട്ടിലെത്തി വീട്ടുജോലികൾ, അത് കഴിഞ്ഞ് പഠനം. ഇതിനിടയിൽ യൂണിഫോം കഴുകി ഇടണം. ആകെ ഉള്ളത് ഒരു ജോടി യൂണിഫോം മാത്രമാണ്. സങ്കടം ഉള്ളിലൊതുക്കി ഒരു ചെറു പുഞ്ചിരിയോടെ അവനീ കാര്യങ്ങൾ പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

ഏറ്റവും സങ്കടം തോന്നിയത് ഇതൊന്നുമല്ല.. സ്കൂളിലെ ചില കുട്ടികൾ അവനെ കളിയാക്കാറുണ്ടത്രേ.. "നിനക്ക് അച്ഛനില്ലാത്തതുകൊണ്ടല്ലേ നീ ഇങ്ങനെ നടക്കുന്നത്" എന്ന് ചോദിക്കുമ്പോൾ ആ കുഞ്ഞുമനസ്സ് എത്ര നീറുന്നുണ്ടാകും? 💔

എങ്കിലും അവന് പരാതിയില്ല. ആ കളിയാക്കലുകളെ അവൻ നേരിടുന്നത് നിറചിരിയോടെയാണ്. ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്ന 7 രൂപ ലാഭം അവന് വെറുമൊരു തുകയല്ല, അമ്മയുടെ മരുന്നാണ്, വീട്ടിലെ ഭക്ഷണമാണ്. ജീവിതം മടുത്തു എന്ന് പറയുന്നവർ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കണം. ഇല്ലായ്മകളുടെ നടുവിൽ നിന്നുകൊണ്ട് അവൻ ജീവിതത്തെ നോക്കി ചിരിക്കുകയാണ്.

ഗോഡ്വിൽ എന്ന പേരുപോലെ തന്നെ നീ ദൈവത്തിന് പ്രിയപ്പെട്ടവനാകും മോനേ. ഈ കഷ്ടപ്പാടുകൾക്ക് അപ്പുറം വലിയൊരു വിജയം നിന്നെ കാത്തിരിപ്പുണ്ട്. തോൽക്കരുത്..❤️❤️

09/01/2026

വൈറലാകാൻ കെട്ടിച്ചമച്ച കഥയോ? കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ ദുരനുഭവം പങ്കുവെച്ച യുവതിക്കെതിരെ മെൻസ് അസോസിയേഷൻ രംഗത്ത്!
കൊട്ടാരക്കര - കൊല്ലം യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയ യുവതിക്കെതിരെ ഇപ്പോൾ ശക്തമായ പ്രതിഷേധവുമായി ആൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. യുവതിയുടെ ആരോപണങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി നടത്തിയ തന്ത്രമാണിതെന്നുമാണ് അസോസിയേഷൻ ആരോപിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന ഡിജിപിക്ക് പരാതി നൽകുമെന്ന് അറിയിച്ച മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ, യുവതിയുടെ വിവരങ്ങൾ നൽകുന്നവർക്ക് പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുമുണ്ട്. ബസിൽ മറ്റ് സീറ്റുകൾ ഒഴിവുണ്ടായിട്ടും ഒരാൾ അരികിലിരുന്ന് ശല്യം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ പുരുഷന്മാരെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.
യുവതിയുടെ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സത്യസന്ധമായ പരാതികളെ പിന്തുണയ്ക്കുമെങ്കിലും, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.

09/01/2026

ടോണിഅച്ചായനെ നേരിട്ട് കാണുവാൻ ആർക്കൊക്കെ ആഗ്രഹമുണ്ട്..?

09/01/2026

കാത്തിരുന്ന് കിട്ടിയ കണ്മണികൾ ആണ്🥰 ഒരു രണ്ട് സെക്കൻ്റ് സമയം ഉണ്ടെങ്കിൽ ഞങ്ങളുടെ പൊന്നും കുടങ്ങൾക്ക് ഒരു ഹായ് പറയാമോ 🥰🥰

09/01/2026

എന്താകും അവസ്ഥ 😂

08/01/2026

ഒരു ആണ്‍കുട്ടിക്കായുള്ള കാത്തിരിപ്പില്‍ പിറന്നത് 10 പെണ്‍കുട്ടികള്‍ 😮. പതിനൊന്നാമത് അവൻ എത്തി..

19 വർഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ സഞ്ജയ്-സുനിത ദമ്പതികള്‍ക്ക് പിറന്നത് 10 പെണ്‍മക്കളാണ്. എന്നാല്‍ ആണ്കുട്ടിയെന്ന സ്വപ്നം അവസാനിപ്പിക്കാൻ ഇവർ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ ആ ആഗ്രഹം സഫലമായി. കഴിഞ്ഞ ദിവസമാണ് 11-ാമത് കുഞ്ഞായി ഇവർക്ക് ആദ്യത്തെ ആണ്‍കുഞ്ഞ് പിറന്നത്. പുതിയ അംഗത്തിന്റെ വരവില്‍ അവരുടെ കുടുംബം മുഴുവൻ ആഹ്ലാദത്തിലാണ്. സംഭവമിപ്പോള്‍ രാജ്യം മുഴുവൻ വാർത്തയായി.

കുഞ്ഞിന്റെ പ്രസവത്തിന് സഹായിച്ച ഗൈനക്കോളജിസ്റ്റ് പോലും സഞ്ജയ്-സുനിത ദമ്ബതികളുടെ ഇച്ഛാശക്തിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു. പത്തിലേറെ പ്രസവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും പല കുട്ടികളും മരിക്കുന്നത് ഇത്തരം സംഭവങ്ങളില്‍ സാധാരണമാണ്. എന്നാല്‍ സഞ്ജയ്-സുനിത ദമ്പതികളുടെ ആദ്യത്തെ 10 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുമ്ബോള്‍ തന്നെ ഒരേ സ്ത്രീ പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഒരു കേസ് പോലും തന്റെ കരിയറില്‍ കണ്ടിട്ടില്ലെന്ന് ഡോ. സന്തോഷ് പറഞ്ഞു.

ഒരു ആണ്‍കുട്ടിയെ വേണമെന്ന് വളരെക്കാലമായി ആഗ്രഹിച്ചിരുന്നെങ്കിലും, താനും ഭാര്യയും ഒരിക്കലും പെണ്‍മക്കളോട് വിവേചനം കാണിച്ചിട്ടില്ലെന്ന് സഞ്ജയ് പറയുന്നു. ഒരു ആണ്‍കുട്ടിയെ വളർത്തുന്നതുപോലെയാണ് താൻ എല്ലാ പെണ്‍മക്കളെയും വളർത്തിയതെന്നും അവർക്ക് മാന്യമായ വിദ്യാഭ്യാസം ഉറപ്പാക്കിയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ദമ്ബതികളുടെ മൂത്ത മകള്‍ക്ക് 18 വയസ്സുണ്ട്. 12-ാം ക്ലാസ് വിദ്യാർഥിനിയാണ്.

തുടർച്ചയായ പതിനൊന്നാമത്തെ പ്രസവവും സുനിതയ്ക്ക് സ്വാഭാവിക പ്രസവം ആയിരുന്നു. ജനനസമയത്ത് കുഞ്ഞിന് നേരിയ വിളർച്ച കണ്ടെത്തിയതിനെത്തുടർന്ന്, ആവശ്യമായ ചികിത്സ നല്‍കുകയും ആണ്‍കുട്ടി ഇപ്പോള്‍ ആരോഗ്യവാനാണെന്നും ആശുപതി വൃത്തങ്ങള്‍ അറിയിച്ചു.

തന്റെ പുതിയ സന്തോഷത്തിന്റെ ഉറവിടം മകനാണെങ്കിലും, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് തുല്യരാണെന്ന് സഞ്ജയ് വ്യക്തമാക്കി. ദമ്ബതികളുടെ പെണ്‍മക്കളില്‍ ഒരാളെ ബന്ധുക്കള്‍ ദത്തെടുത്തപ്പോള്‍, ബാക്കി ഒമ്ബത് പേരും അവരോടൊപ്പമാണ് താമസിക്കുന്നത്. അതേസമയം, നിലവില്‍ തൊഴില്‍രഹിതനാണ് സഞ്ജയ്. മുമ്ബ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ദിവസ വേതനക്കാരനായിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ കഴിഞ്ഞ ഏതാനും വർഷമായി വളരെ കുറവാണ് എന്നും സഞ്ജയ് പറയുന്നു.

ഇതിനിടെ, ദമ്പതികളെ ആദരിക്കുമെന്ന് പ്രാദേശിക സർപഞ്ച് ജ്യോതി ദേവി പ്രഖ്യാപിച്ചു. ഗർഭപാത്രത്തില്‍ പെണ്‍കുട്ടികളെ കൊല്ലുന്നു എന്ന് ദുഷ്പേര് ഉള്ള ഒരു സമൂഹത്തിന് സഞ്ജയും സുനിതയും പ്രചോദനമാണെന്ന് അവർ പറഞ്ഞു.

08/01/2026

കടയിൽ കണ്ട് കൗതുകത്തിന് വാങ്ങിയതാണ് . ഇത്‌ വരെ ഏതു ഇനം ആണെന്ന് മനസിലായിട്ടില്ല

08/01/2026

വൈറൽ പോലീസ് എന്നറിയപ്പെടുന്ന എസ്ഐ ഷാനവാസ് കഴിഞ്ഞദിവസം ഒരു ബോധവൽക്കരണ പരിപാടിയിൽ പ്രസംഗിച്ച കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1.കണ്ണ് എഴുതുന്ന യുവാക്കളെ ശ്രദ്ധിക്കണം അവർ ഡ്രഗ് ഉപയോഗിക്കുന്നത് മറയ്ക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

2.രാത്രി 9 മണിക്ക് ശേഷം ചായ കുടിക്കാൻ എന്നും പറഞ്ഞു പുറത്തിറങ്ങുന്ന കൗമാരക്കാരെ അതിനു സമ്മതിക്കരുത്.9 മണിക്ക് ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്ന സമൂഹമാണ് നമ്മുടേത്

3.ആൺകുട്ടികളെ ഒരിക്കലും അവരുടെ മാതാപിതാക്കൾ രാത്രി 7 മണിക്ക് ശേഷം വീടിന്റെ പുറത്ത് വിടരുത്.അവർ മയക്കുമരുന്നിനു അഡിക്റ്റ് ആവാൻ സാധ്യത ഉണ്ട്....

ഇദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും ഒരുപാട് പേർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്.

ഇതിൽ എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

08/01/2026

നിങ്ങൾ മമ്മൂട്ടി ഫാനാണോ;
Mammootty, affectionately known as Mammookka, is a legendary Indian actor and a towering figure in Malayalam cinema. With a career spanning over four decades, he has acted in more than 400 films across Malayalam, Tamil, Telugu, Kannada, and Hindi. Renowned for his versatility, Mammootty has portrayed a wide array of characters—from intense dramatic roles to historical figures and socially significant personalities—earning him numerous National Film Awards and Kerala State Film Awards. His powerful screen presence, expressive eyes, and ability to convey deep emotions effortlessly have made him a favorite across generations. Beyond acting, Mammootty is a respected producer and philanthropist, supporting educational and social initiatives. Known for his humility, professionalism, and timeless style, he continues to inspire both audiences and aspiring actors. Mammookka’s contributions have cemented his status not just as a cinematic icon but also as a cultural legend in Indian cinema.

Photos from Mango  Media's post 08/01/2026

കടലിലെ ഉപ്പുവെള്ളത്തിലും തിരമാലകൾക്കിടയിലും മൂന്ന് മാസത്തോളം ഒഴുകി നടന്നിട്ടും തളരാതെ ഒരു ജെബിഎൽ (JBL) സ്പീക്കർ! അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കടൽ തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയ ഈ സ്പീക്കറിൽ നിറയെ ചിപ്പികളും കടൽ പായലുകളും പറ്റിപ്പിടിച്ചിരിക്കുകയാണ്. മാസങ്ങളോളം സമുദ്രത്തിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചിട്ടും ഇതിന്റെ പ്രവർത്തനത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല എന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. സ്പീക്കർ വൃത്തിയാക്കിയ ശേഷം പ്രവർത്തിപ്പിച്ചു നോക്കിയപ്പോൾ പഴയതുപോലെ തന്നെ മികച്ച ശബ്ദത്തിൽ ഇത് പാട്ടുപാടുന്നു.
ഗുണനിലവാരമുള്ള നിർമ്മാണവും മികച്ച വാട്ടർ റെസിസ്റ്റൻസ് സാങ്കേതികവിദ്യയും ഉണ്ടെങ്കിൽ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു സ്പീക്കർ. ടെക് ലോകത്തെ ഈ അത്ഭുത വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് പങ്കുവെക്കുന്നത്.

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Culinary Team

Attire

Telephone

Website

Address


Calicut
673527 673527