GOODDAY
GooDDay is a Family Magazine founded in 2009.
07/06/2026
തമിഴ്നാട്ടിൽ അണ്ണാമലൈ 'മാജിക്'; പാർട്ടി രൂപീകരിച്ച് 24 മണിക്കൂറിൽ അണിചേർന്നത് 14 ലക്ഷം പേർ
തമിഴ്നാട്ടിൽ അണ്ണാമലൈ 'മാജിക്'; പാർട്ടി രൂപീകരിച്ച് 24 മണിക്കൂറിൽ അണിചേർന്നത് 14 ലക്ഷം പേർ | Evening Ker ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്നുള്ള രാജി ഔദ്യോഗികമായി പ....
07/06/2026
‘തിലകനും ജഗതിയും മുന്നില്‍, ടൈമിംഗ് തെറ്റിയപ്പോള്‍ ആകെ പരിഭ്രമം; ഷൂട്ടിംഗ് കാണാന്‍ വന്നവര്‍ നോക്കി ചിരിച്ചു; അറിയാന്‍ പാടില്ലെങ്കില്‍ ഈ പണിക്ക് വരരുത് എന്ന പരിഹാസം! സലിം കുമാറിന് അന്ന് സംഭവിച്ചത്
മലയാള സിനിമയിലെ മിടുമിടുക്കനായ നടനായി വളര്‍ന്ന സലിം കുമാര്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട കഠിനമായ തിരസ്‌കരണത്തിന്റെയും അതിജീവനത്തിന്റെയും കഥ പലപ്പോഴും ഓര്‍ത്തെടുത്തിരുന്നു. സിനിമാ മോഹം തലയ്ക്കുപിടിച്ച കാലത്ത് പ്രശസ്ത സംവിധായകന്‍ സിബി മലയിലിന്റെ 'നീ വരുവോളം' എന്ന ചിത്രത്തിലേക്ക് സലിം കുമാറിന് ക്ഷണം ലഭിക്കുന്നത്. ചിത്രത്തില്‍ കലാഭവന്‍ മണി ചെയ്യേണ്ടിയിരുന്ന സമാന്തര കോളജിലെ പ്യൂണിന്റെ വേഷമാണ് മണിയുടെ തിരക്കുകള്‍ കാരണം സലിം കുമാറിന് ലഭിക്കുന്നത്. ഏഷ്യാനെറ്റിലെ സിനിമാല, കോമിക്കോള എന്നീ പരിപാടികളിലൂടെ ശ്രദ്ധേയനായ സലീമിനെ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പ്രേംകുമാറാണ് ഈ വേഷത്തിലേക്ക് നിര്‍ദേശിച്ചത്. കോട്ടയത്തെ ലൊക്കേഷനിലേക്ക് തിരിക്കും മുന്‍പ് അമ്മയുടെ നിര്‍ദേശപ്രകാരം ക്ഷേത്രത്തില്‍ വഴിപാട് കഴിച്ച്, ഭാവി സിനിമാതാരത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളും നെയ്താണ് അദ്ദേഹം ബസ് കയറിയത്. ചിത്രത്തില്‍ തനിക്കുണ്ടായിരുന്ന പതിനൊന്ന് സീനുകളില്‍ ഒന്‍പതും സലിം കുമാര്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി രണ്ട് സീനുകള്‍ അന്തരിച്ച പ്രഗത്ഭ നടന്മാരായ ജഗതി ശ്രീകുമാറും തിലകനും എത്തിയ ശേഷമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്....
'തിലകനും ജഗതിയും മുന്നില്‍, ടൈമിംഗ് തെറ്റിയപ്പോള്‍ ആകെ പരിഭ്രമം; ഷൂട്ടിംഗ് കാണാന്‍ വന്നവര്‍ മലയാള സിനിമയിലെ മിടുമിടുക്കനായ നടനായി വളര്‍ന്ന സലിം കുമാര്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട കഠിനമായ ത...
06/06/2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Evening Kerala News കൊച്ചി: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ....
06/06/2026
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കും തിരിച്ചടി. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, എ സി മൊയ്തീന്‍, എം എം വര്‍ഗീസ് അടക്കമുള്ള 28 പ്രതികള്ക്ക് കോടതി നോട്ടീസയച്ചു. ബിഎന്‍എസ് പ്രകാരം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതികള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരമുണ്ട്. അത്തരത്തില്‍ കരുവന്നൂര്‍ കേസിലെ 28 പ്രതികള്‍ തങ്ങള്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയില്‍ വാദിച്ചു. കെ രാധാകൃഷ്ണന്‍, എ സി മൊയ്ദീന്‍, എം എം വര്‍ഗീസ് അടക്കമുള്ളവരാണ് ഈ വാദം ഉന്നയിച്ചത്. എന്നാല്‍, കോടതി തള്ളി. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ടിയാല്‍ തെളിവുകള്‍ ഉണ്ടെന്നും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. അടുത്തമാസം നാലിന് നേരിട്ട് ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. സഹകരണ ബാങ്കില്‍ തട്ടിപ്പ് നടക്കുന്ന വിവിധ കാലയളവില്‍ തൃശൂര്‍ സിപിഐഎം ജില്ല സെക്രട്ടറിമാരായിരുന്നു കെ രാധാകൃഷ്ണന്‍, എ സി മൊയ്ദീന്‍, എം എം വര്‍ഗീസ് എന്നിവര്‍. സിപിഐഎം പാര്‍ട്ടിയുടെ പേരും പ്രതി പട്ടികയിലുണ്ട്. ആകെ 83 പ്രതികളാണ് ഉള്ളത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്.128 കോടി രൂപ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയിരുന്നു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കല തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കും തിരിച്ചടി. പ്രതികള്‍ക്കെതിരെ പ്ര....
06/06/2026
സ്വർണവിലയിൽ കനത്ത ഇടിവ്
സ്വർണവില ആഭരണരപ്രേമികൾക്ക് വൻ ആശ്വാസം സമ്മാനിച്ചും നിക്ഷേപമായി സ്വർണത്തെ കണ്ടവർക്ക് കനത്ത ആശങ്ക നൽകിയും കുത്തനെ കുറഞ്ഞു. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 275 രൂപ താഴ്ന്ന് വില 14,000 രൂപയായി. 2200 രൂപ കുറഞ്ഞ് 1,12,000 രൂപയാണ് പവൻവില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച. യുഎസിൽ തൊഴിൽവിപണി പ്രവചനങ്ങളെയെല്ലാം പൊളിച്ചടുക്കി അതിശക്തിമായി കരകയറിയത് സ്വർണത്തിന് ആഘാതമാവുകയായിരുന്നു. അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറ്റത്തിന്റെ പാതയിലാണെന്ന സൂചനയാണ് തൊഴിൽവിപണി നൽകുന്നത്. ഈ സാഹചര്യത്തിൽ, സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയാറാവില്ലെന്ന വിലയിരുത്തലും ഉയർന്നു. പലിശനിരക്ക് ദീർഘകാലം ഉയർന്ന തലത്തിൽതന്നെ തുടരുമെന്ന നിരീക്ഷണം ഡോളറിനെയും കടപ്പത്ര ആദായനിരക്കിനെയും (ബോണ്ട് യീൽഡ്) ശക്തിപ്പെടുത്തി. ഇതോടെ സ്വർണ നിക്ഷേപ പദ്ധതികൾ (ഗോൾഡ് ഇടിഎഫ്) വിറ്റൊഴിയൽ സമ്മർദം നേരിട്ടു. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണ ഡിമാൻഡിനെ ബാധിക്കുമെന്ന വിലയിരുത്തലും വിലയിടിവിന് വഴിവച്ചു. രാജ്യാന്തരവില ഔൺസിന് 148.66 ഡോളർ താഴ്ന്ന് 4238.6 ഡോളറിലെത്തി. മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
സ്വർണവിലയിൽ കനത്ത ഇടിവ് | Evening Kerala News സ്വർണവില ആഭരണരപ്രേമികൾക്ക് വൻ ആശ്വാസം സമ്മാനിച്ചും നിക്ഷേപമായി സ്വർണത്തെ കണ്ടവർക്ക് കനത്ത ആശങ്ക നൽകിയും കുത....
06/06/2026
ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍, പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്‌ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്‌നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ ജനലുകളും ഗ്ലാസ് പാനലുകളും പൂര്‍ണമായും അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതുമൂലം പുകയും ചൂടും പുറത്തേക്ക് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. കൂടാതെ ബേസ്‌മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബേസ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ 10 മിനിറ്റ് സമയം വേണ്ടിവന്നതായി റിപ്പോര്‍ട്ടുണ്ട്....
ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്‍ അറസ്റ്റില്‍ | Evening Kerala News ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലി...
06/06/2026
സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡി നിലവിൽ നീക്കം നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും. ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകുകയും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യും. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ്. വരും ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും അവർക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ റെയ്ഡുകളിൽ വീണയുടെ ഫോൺ, നിക്ഷേപ രസീതുകൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു. ഈ രേഖകൾ തുടർ നടപടികൾക്കായി സ്ഥിരമായി കൈവശം വെക്കുന്നതിന് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്....
സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി | Evening Kerala കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച.....
06/06/2026
‘ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍
നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍. അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന്‍ നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതില്‍ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയില്‍ നിന്നും വീണെന്നാണ് അമ്മയും അഷ്‌കറും നല്‍കിയ മൊഴി. എന്നാല്‍, അതില്‍ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാന്‍ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി....
‘ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത് നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗ...
06/06/2026
കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ചു; 2 മരണം, 28 പേർക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേരെ ഫറൂക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് തീർഥാടനയാത്ര പോകുന്ന 27 പേരടങ്ങുന്ന സംഘമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. മൂന്നുപേരാണ് ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ചു; 2 മരണം, 28 പേർക്ക് പരിക്ക് | Evening Kerala News മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്...
06/06/2026
കാലവര്‍ഷം കനക്കുന്നു; നാലു ജില്ലകളില്‍ ഇന്ന് അവധി; അഞ്ചിടത്ത് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴലഭിക്കും. ഈ മഴക്കാലത്തെ ആദ്യ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയാണ്. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുളത്. ഈ ജില്ലകളിൽ അതിശക്തമായ മഴ കിട്ടും. മറ്റു ജില്ലകളിൽ യെലോ അലർട്ടാണ്. ഒൻപതാം തീയതി വരെ വ്യാപകമായി മഴ ലഭിക്കാനിടയുണ്ട്. വരുന്ന മൂന്ന് ദിവസം മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കടൽ പ്രക്ഷുബ്ദ്ധമാണ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട് . ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയില്‍ കോഴിക്കോട് ജില്ല. 2024 ല്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായ നാദാപുരം വിലങ്ങാട് മേഖലയിലെ സാഹചര്യങ്ങള്‍ അതിസൂക്ഷമമായി വിലയിരുത്തുകയാണ് ജില്ലാ ഭരണകൂടം....
കാലവര്‍ഷം കനക്കുന്നു; നാലു ജില്ലകളില്‍ ഇന്ന് അവധി; അഞ്ചിടത്ത് റെഡ് അലര്‍ട്ട് | Evening Kerala News തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജി...
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Eranhipaalam
Calicut
673006