Ayodya
Novel by baijusundar
അയോദ്ധ്യ.
ഇതൊരു നോവൽ മാത്രമാണ്.
ഈ പേജിൽ പോസ്റ്റിനു താഴെ വരുന്ന അസഭ്യമായതോ, മറ്റു ദുരുദ്ദേശത്തോടെ വരുന്നതോ ആയ കമൻറ്റുകൾക്ക് പേജ് അഡ്മിൻ യാതൊരു വിധത്തിലും ഉത്തരാവാദിയായിരിക്കില്ല!
25/10/2020
"ഛെ...
എന്തൊരു അബദ്ധമാണ് നീ കാണിച്ചത്..?
കൊല്ലമായിരുന്നു...
എങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു.
നമ്മുടെ പാർട്ടി അനുഭാവിയാണെന്ന് വരുതിതീർത്ത് രക്തസാക്ഷിയാക്കിയാൽ നമ്മുക്കൊരു ഗുണമുണ്ടായിരുന്നു.
ഇതിപ്പോ ഒരു മാതിരി മറ്റെട്ത്തെ പണിയായി.
പ്രതിപക്ഷത്തിന് നമ്മെ അടിക്കാനായി ഒരു വടി നമ്മളായി കൊടുത്തു അത്ര തന്നെ...
പാർട്ടി ജില്ലാ സെക്രട്ടറി സഹദേവൻ SIF നേതാവ് ജയചിത്രൻ്റെ മുന്നിൽ നിന്ന് രോഷം കൊണ്ടു.
"എന്താ ആ പയ്യൻ്റെ പേര്...?
ദേഷ്യം കുറച്ചൊന്നു തണുത്തപ്പോൾ സഹദേവൻ ജയചിത്രനോടായി ചോദിച്ചു.
"സ്വാമിനാഥൻ..."
ജയചിത്രൻ ഒട്ടും താമസം കൂടാതെ മറുപടി നൽകി.
ഊം....
ഒന്നിരുത്തി മുളിയ സഹദേവൻ തൻ്റെ അനുയായികളോടോപ്പം പണിതീരാതെ കാടുപിടിച്ചു കിടക്കുന്ന ആ ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ ഇരുട്ടിൻ്റെ മറവിൽ ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ചു നിന്ന രണ്ടു ഇന്നോവ കാറുകൾ അവിടെ നിന്നും കുതിച്ചു.
** ** ** ** ** * * * * * * * * * * * * * * * * * * * *
സമയം രാവിലെ 10 :20
സ്ഥലം:എറാണാകുളം ജനറൽ ആശുപത്രി
സ്വാമിനാഥനെ ICU വിൽ നിന്നും വാർഡിലെക്ക് മാറ്റാനായി ആശുപത്രിയുടെ മുൻഭാഗത്ത് തടിച്ചുകൂടിയ പ്രതിപക്ഷ പാർട്ടി നേതാക്കന്മാരും, പത്രമാധ്യമ,ചാനൽ പ്രവർത്തകരും, പോലീസും.
ചാനലുകളിൽ സ്വാമിനാഥനെക്കുറിച്ചുള്ള വാർത്തകൾ ലൈവായി കാണിച്ചു കൊണ്ടെയിരിക്കുന്നുണ്ടായിരുന്നു.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നും പഠിച്ച് വളർന്ന് പഠന മികവുകൊണ്ട് നഗരത്തിലെ കോളേജ് ക്യംപസിലെത്തിയ സ്വാമിനാഥൻ എന്ന യുവാവ് ഇന്ന് രാഷ്ട്രീയ കാപാലികരുടെ ഇരയായ് തീർന്നിരിക്കുകയാണ്.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കാതെ തൻ്റെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ച സാധാരണക്കാരനായ യുവാവാണ് രാഷ്ട്രീയ നരാധന്മാരുടെ ഇരയായത്.
ഇത് കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്ന കാര്യം തന്നെയാണ്...
x4 ചാനലിലെ രേണുക ക്യാമറയ്ക്കു മുന്നിൽ നിന്നും പറഞ്ഞു തീർന്നപ്പോഴെക്കും ആശുപത്രിയുടെ മുന്നിൽ ബഹളം തുടങ്ങി.
AVBU എന്ന വിദ്യാർത്ഥി സംഘടനയുടെ രാഷ്ട്രീയ പാർട്ടി BPJയുടെ സംസ്ഥാന നേതാക്കൾ വാർഡിലെക്കു മാറ്റിയ സ്വാമിനാഥൻ്റെ സമീപം എത്തി.
അവർ ആ യുവാവിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
"നിങ്ങളുടെ ഒന്നും ഒരു സഹായവും വേണ്ട എല്ലാവരും കൂടി ഇവനെ ഈ പരുവത്തിലാക്കിയലോ...?
ഈ ലക്ഷണം കെട്ടവനോട് ഞാൻ പറയുന്നതാ...
ആവശ്യമില്ലാത്ത പണിക്ക് പോകരുത് എന്ന്...
അത്രയും പറഞ്ഞ് നേതാക്കന്മാരെ നോക്കിയ സ്വാമിനാഥൻ്റെ മാതാവ് മല്ലിക പൊട്ടിതെറിച്ചു.
പത്രക്കാരും, പോലീസും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.
സ്വാമിനാഥൻ പക്ഷെ ആർക്കും ഒരു മറുപടിയും നൽകിയില്ല.
* * * * * * * * * * * * * * * * * * * * * * * * * * * *
ദിവസങ്ങൾ പിന്നിട്ടു.
പ്രളയം വിതച്ച മണ്ണിൽ നിന്നും സ്വാമിനാഥൻ്റെ അമ്മ മല്ലിക ഒരു ബന്ധുവീട്ടിൽ അഭയം തേടി.
പ്രളയത്തിൽ മരണപ്പെട്ട മകളുടെ ശരീരം ഒഴുക്കിൽപ്പെട്ടു പോകാതെ കടിച്ചു പിടിച്ച വളർത്തുനായയും ഒപ്പമുണ്ടായിരുന്നു.
മകളുടെ അകാലത്തിലെ വേർപ്പാടും, മകനു പറ്റിയ അപകടവും ആ മാതാവിനെ ശരിക്കും തളർത്തിയിരുന്നു.
മാസങ്ങൾ പിന്നിട്ടു.
സ്വാമിനാഥൻ വീണ്ടും കോളേജിലെത്തി.
പക്ഷെ പഴയ പോലെ ഏവരും അവനോട് സൗഹൃദം പുതുക്കിയില്ല.
കാരണം അവനെ താങ്കൾ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയായിട്ടാണ് ഏവരും കണ്ടത്.
പതിയെ സ്വാമിനാഥന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി.
SIF പ്രസ്ഥാനം അവനെ നോട്ട പുള്ളിയായി ചിത്രീകരിച്ചു.
എങ്കിൽ പിന്നെ അങ്ങിനെ തന്നെ എന്ന് സ്വാമിനാഥനും ഉറച്ചു.
അന്ന് ഒരു തിങ്കളാഴ്ച ദിവസം.
ABVU വിൻ്റെ കൊടിമരം തകർത്ത SIF വിദ്യാർത്ഥികൾ താങ്കളുടെ കൊടി സ്ഥാപിക്കാൻ തുടങ്ങിയ സമയം.
നിലത്തു കിടന്നABVU വിൻ്റെ കൊടിമരം കൈകളിലെടുത്ത സ്വാമിനാഥൻ അവർക്കു സമീപത്തെക്കു നടന്നടുത്തു.
(തുടരും)
®
20/09/2020
തിമിർത്തു പെയ്യുന്ന മഴയിലും നഗരം സമര ചൂടിൽ കത്തുകയായിരുന്നു...
വിദ്യാർത്ഥി സംഘടനകളുടെ തമ്മിലടി എറണാകുളം ക്യാംപസിൽ നിന്ന് മറ്റു ക്യാംപസുകളിലെക്ക് പടർന്നു പിടിച്ചു.
സംസ്ഥാനത്തെ പല കോളേജ് അങ്കണങ്ങളും ചുവന്നു.
സംസ്ഥാനത്ത് ശക്തമായി നിലകൊള്ളുന്ന രണ്ടു രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെ ഇടയിൽ ന്യൂനപക്ഷമായി മാത്രം നിലകൊണ്ടിരുന്ന ഭയന്നു കൊണ്ട് മാത്രം പ്രവർത്തിച്ചിരുന്ന ദേശീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ മുറവിളി വെറും പ്രഹസന്നമായി മാറി.
സമയം: 11:30
സ്ഥലം: കണ്ണൂർ ഗവ:ലോ കോളേജ്.
ഭരണപക്ഷ വിദ്യാർത്ഥി സംഘടനയായ SIF ൻ്റെയും പ്രതിപക്ഷമായ KVU വിൻ്റെയും ഇടയിൽ സമരത്തിനിറങ്ങിയABVU വിൻ്റെ പത്തോളം വരുന്ന വിദ്യാർത്ഥികൾ.
കോളേജിൻ്റെ ഇടനാഴികളിലൂടെ കൊടികൾ ഉയർത്തി പിടിച്ച് മുദ്രാവാക്യവുമായി നടന്നു കൊണ്ടിരുന്ന വിദ്യാർത്ഥികൾക്കു മുന്നിൽ അപ്രതീക്ഷമായാണ് അത് സംഭവിച്ചത്...
* * * ** ** * * * * * * * * * * * * * * * * * * * * * *
ഉരുൾപൊട്ടിയ ചുരം കുത്തി കുന്നിൽ നിന്നും ചളിയിൽ പൊതിഞ്ഞ് ജീർണ്ണിച്ച മനുഷ്യ ശരീരങ്ങൾ പായകളിലും, പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞു കൊണ്ട് ആംബുലൻസുകളിലെക്ക് നീക്കം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
ആ സമയത്തും മഴ കനത്തു പെയ്യ്തു കൊണ്ടിരുന്നു...
പെട്ടന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ ഒരാളുടെ കാഴ്ചയിൽ ആ ദൃശ്യം പതിഞ്ഞത്.
കുന്നിനു താഴെ ശക്തിയിൽ ഒഴുകി കൊണ്ടിരിക്കുന്ന പുഴയുടെ ഒരറ്റത്ത് സ്ഥ്തി ചെയ്യുന്ന പാറയുടെ മുകളിൽ നിൽക്കുന്ന ഒരു വളർത്തു നായ.
പറയുടെ അരിക് ചേർന്ന് നിന്ന് ആ നായ ഒരു തുണി കഷ്ണം കടിച്ചു വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കടിച്ചെടുത്ത തുണി കഷ്ണം പിടി വിട്ടു പോയപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്ന ഭാഗത്തെക്ക് നോക്കി കുറച്ചു നേരം കുരച്ചു കൊണ്ടിരുന്നു.
വീണ്ടും തുണി കഷ്ണം കടിച്ചു വലിക്കാനായി ശ്രമം ആരംഭിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷാപ്രവർത്തകൻ മറ്റു രണ്ടു രക്ഷാപ്രവർത്തകരെയും കൂടി കനത്തു പെയ്യുന്ന മഴയിൽ ശക്തമായി ഒഴുകി കൊണ്ടിരുന്ന പുഴയുടെ മാറിലൂടെ നീന്തി കടന്ന് പാറക്കെട്ടിനു സമീപമെത്തി.
* * * * * * * * * * * * * * * * * * * * * * * * * * * *
പത്തോളം വരുന്ന ABVU വിദ്യാർത്ഥികളെ SIFയുടെ അമ്പത്തോളം വരുന്ന വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വളരെ നിഷ്കളങ്കനും, പഠന കാര്യത്തിൽ മാത്രം ശ്രദ്ധ പുലർത്തി നടന്നിരുന്ന ക്ഷേത്ര പൂജാരിയായ വിഷ്ണുസ്വാമിനാഥൻ യാഥാർച്ഛീകമായി ഇടയിൽ വന്നുപ്പെട്ടത്.
ഇരുമ്പിൻ്റെ കമ്പി തലയുടെപിൻഭാഗത്ത് വന്ന് പതിച്ചത് മാത്രം സ്വാമിനാഥന് മനസ്സിലായി...
തലയ്ക്ക് അകത്ത് ഒരു മൂളൽ ശബ്ദവും തരിപ്പും അനുഭവപ്പെട്ട സ്വാമിനാഥന് തൻ്റെ ബോധം മറയുകയാണെന്നും മനസ്സിലായി.
മറഞ്ഞു വീണ സ്വാമിനാഥൻ്റെ പിന്നിൽ ഇരുമ്പുകമ്പിയുമായി നിന്ന SIF നേതാവ് ജയചിത്രൻ തൻ്റെ ഇരുവശത്തെക്കും ശ്രദ്ധിച്ചു.
അതു വരെ ഉണ്ടായ കോലാഹലങ്ങൾ നിലച്ചിരിക്കുന്നു.
SIFയുടെ വിദ്യാർത്ഥികൾ ഏവരും ജയചിത്രനെ നോക്കി അന്തം വിട്ടു നിൽക്കുന്നു.
ABVU യുടെ മർദ്ദനമേറ്റ വിദ്യാർത്ഥികളിൽ പലരും നിലത്ത് കിടന്ന് ഞരങ്ങികൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കോളേജ് ക്യാംപസിൻ്റെ പുറത്തെ കവാടത്തിനു മുന്നിൽ ആ സമയം രണ്ടു മൂന്ന് പോലീസ് ജീപ്പുകളും, വാനും പ്രത്യക്ഷപ്പെട്ടു.
പോലീസ് വാഹനങ്ങൾക്കിടയിൽ കൂടി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ആംബുലൻസ് ചീറി പാഞ്ഞു വന്ന് കേളേജ് കെട്ടിടത്തിനു മുന്നിൽ ഒരു ഞരക്കത്തോടെ നിന്നു.
(തുടരും)
®
06/09/2020
ഇരുട്ട് പുതച്ചുറങ്ങുന്ന കുന്നിൻ പ്രദേശങ്ങൾക്കു മേൽ പതിയെ പെയ്യ്തു തുടങ്ങിയ മഴ നിമിഷങ്ങൾ കഴിയവെ ശക്തി പ്രാപിച്ചു വന്നു.
പെയ്യ്തു തിമിർക്കുന്ന മഴയുടെ ശക്തിയിൽ ഒരു കുന്നിൻ ചെരുവു പറ്റി കിടന്ന പാറ കൂട്ടങ്ങൾക്കിടയിൽ നിന്ന് വലിയൊരു ഉരുളൻ പാറപതിയെ അനങ്ങി തുടങ്ങി.
കുന്നിൻ ചെരുവിലൂടെ ഒഴുകി ഇറങ്ങുന്ന ശക്തമായ മഴവെള്ളപാച്ചിലിൽ പാറയുടെ അടിവശത്തെ മണ്ണും പതിയെ ഊർന്നിറങ്ങുന്നുണ്ടായിരുന്നു.
ഇടക്കിടെ വീശിയ ശക്തമായ കാറ്റിൽ കുന്നിൽ ചെരുവിൽ നിന്ന വൃക്ഷങ്ങൾ ആടിയുലഞ്ഞു കൊണ്ടിരുന്നു.
പതിയെ അനങ്ങി തുടങ്ങിയ ഉരുളൻ പാറ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അതിവേഗതയിൽ താഴെക്ക് ഉരുണ്ടുകൊണ്ടിരുന്നു.
കുന്നിൻ ചെരുവിൽ സ്ഥ്തി ചെയ്തിരുന്ന കൊച്ചു വീടുകളെ തകർത്തെറിഞ്ഞു കൊണ്ടായിരുന്നു ഉരുളൻ പാറയുടെ പ്രയാണം.
പിന്നാലെ കുത്തോലിച്ചു വന്ന കുന്നിൻ്റെ വലിയൊരു ഭാഗം മണ്ണും കുറെയെറെ പാറ കൂട്ടങ്ങളും കുന്നിൻ ചെരുവിൻ്റെ താഴെ ഭാഗം തീർത്തും കവർന്നെടുത്തു.
കുന്നിൻ്റെ താഴെ എപ്പോഴും ശാന്തമായി ഒഴുകി കൊണ്ടിരുന്ന പുഴ അന്ന് രൗദ്രഭാവം പൂണ്ടിരുന്നു.
ഇരുട്ടിൽ രൗദ്രതയോടെ ഒഴുകി കൊണ്ടിരുന്ന പുഴയുടെ മാറിലൂടെ പല വീടുകളുടെയും അവശിഷ്ടങ്ങളും, പല മനുഷ്യരുടെ വസ്ത്രങ്ങളും ഒഴുകികൊണ്ടിരുന്നു.
പിറ്റെ ദിവസം.
ഒരു നാടിനെ നടുക്കിയ വാർത്ത.
ഒരു ദേശം ഞെട്ടിയ വാർത്ത.
രാജ്യം സഹതാപത്തോടെ തല കുനിച്ച വാർത്ത.
ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസുകൾ.
" വയനാട്ടിലെ ചുരം കുത്തിക്കുന്നിൽ ഉരുൾപൊട്ടൽ നിരവധി പേരെ കാണാതായി...
ഉരുൾപൊട്ടലിൽ നടുങ്ങി നാട്.
പത്രമാധ്യമങ്ങളിൽ തലക്കെട്ടു പ്രത്യക്ഷപ്പെട്ടു
അതിരാവിലെ തന്നെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ, ഫയർഫോഴ്‌സ്, പോലീസ്, സന്നദ്ധ സംഘടനകൾ.
കാണാത്തായ ബന്ധുക്കൾക്ക് വേണ്ടി അലമുറയിടുന്നവർ.
ക്യാബിനറ്റിൻ്റെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി.
അതിനിടയിൽ തന്നെ മറ്റൊരു വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു.
കൊച്ചിയിലെ പ്രമുഖ കോളേജിൽ രാഷ്ട്രീയ സംഘടനത്തിടെ ബോംബ് പൊട്ടിത്തെറിച്ചു രണ്ടു വിദ്യാർത്ഥകൾ മരണപ്പെട്ടു.
ക്യാപസും പരിസരവും നിന്നു കത്തി.
അവിടെ എത്തിയ ഉയർന്ന പോലീസുകാരടക്കം പലർക്കും മർദനമേറ്റു.
പോലിസ് വാഹനങ്ങൾ നിന്നു കത്തി.
കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കി എത്തിയ കൂടുതൽ പോലീസ് സേന ആ പ്രദേശമാകെ വളഞ്ഞു.
ജലപീരങ്കിയും, ലാത്തിചാർജ്ജും ഉൾപ്പെടെ നിമിഷങ്ങൾക്കകം അവിടം ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.
സമയം 3:30 pm
കോളേജ് ക്യാപസും പരിസരവും ശാന്തമായി.
അതെ സമയം
ചുരം കുത്തികുന്നിൻ്റെ ചെരുവിൽ മണ്ണിൽ പുതഞ്ഞുറങ്ങിയ അനേകം മൃതശരീരങ്ങൾ ജെസിബിയുടെ സഹായത്താൽ സന്നദ്ധ സംഘടനകളും, പോലീസും, ഫയർഫോഴ്സും, കേന്ദ്ര സുരക്ഷ വിഭാഗവും ചേർന്ന് പുറത്തെക്ക് എടുത്തു കൊണ്ടിരുന്നു.
കാലുകൾ പുതഞ്ഞു പോകുന്ന മണ്ണിനു മീതെ കൂടി നടന്ന ഒരു സന്നദ്ധ പ്രവർത്തകൻ്റെ കാലിൽ എന്തോ തട്ടിയ പോലെ തോന്നി അയാൾ തല കുനിഞ്ഞു നിന്നു കൊണ്ട് തൻ്റെ കരങ്ങൾ കൊണ്ട് അവിടം തിരഞ്ഞു.
മണ്ണിനടിയിൽപ്പെട്ട ഒരു കൈയ്യിലാണ് അദ്ദേഹത്തിൻ്റെ കരങ്ങൾ ഉടക്കിയത്.
അദ്ദേഹം ജെസിബിയുടെ ഡ്രൈവറോട് അവിടം ചെളി എടുത്തു മാറ്റുവാൻ നിർദ്ദേശിച്ചു.
ജെസിബിയുടെ മുൻവശം പതിയെ ആ ഭാഗത്തെക്ക് താഴ്ന്നു.
ജെസിബിയുടെ ഉയർന്നു വന്ന ഭാഗം കണ്ട് അവിടെ കൂടി നിന്നവർ ഒരു പോലെ ഞെട്ടി തരിച്ചു.
ജെസിബിയുടെ മുൻവശത്തെ ഭാഗത്ത് പിഞ്ചുകുഞ്ഞിനെ മാറോടടുക്കി പിടിച്ച നിലയിൽ മണ്ണിൽ പുതഞ്ഞ ഒരു സത്രീയുടെ മൃതശരീരമായിരുന്നു ഏവരും കണ്ടത്.
(തുടരും)
®
Click here to claim your Sponsored Listing.
Category
Telephone
Website
Address
Calicut
673001