SuS CreatioN HunT

SuS CreatioN HunT

Share

Official Page

30/07/2024
Photos 05/07/2016
Photos 10/02/2016

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള് മലയാളിക്കു സമ്മാനിച്ച ഗാനരചയിതാവിന്റെ സ്മരണക്ക് നാളെ 6 വയസ്സ്. അസാധാരണമായ കാവ്യസിദ്ധി കൊണ്ട് അനുഗ്രഹീതനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില് നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.
കഥാ സന്ദര്ഭങ്ങള്ക്ക് അനുയോജ്യമായ രീതിയില് എഴുതാനുള്ള സാമര്ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്ക്കുള്ളിലും ഈ പുത്തഞ്ചേരിക്കാരന്റെ വാക്കുകള്ക്ക് വല്ലാത്തൊരു കാവ്യഭംഗി ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തുകാരനായി അദ്ദേഹം വിജയ സോപാനങ്ങള് പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില് ആവര്ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം വിഷാദത്തിന്റെ കണ്ണീര്നനവ് ആര്ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില് നിന്നും കടലാസിലേയ്ക്ക് പകര്ന്നു. ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടന്) , അമ്മ മഴക്കാറിനു കണ്നിറഞ്ഞു (മാടമ്പി). ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള് എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്ഥഗര്ഭമായ വരികള് കാല്പ്പനികതയുട
െ ഭാവുകത്വത്തിന്റെയും ആസ്വാദകര്ക്ക് ഈ ഗാനങ്ങളോടുള്ള ആകര്ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ട
േ (കന്മദം) ഒരു കിളി പാട്ടു മൂളവേ- (വടക്കുംനാഥന്), തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള് .കാല്പ്പനിക ലോകത്ത് തീര്ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന് സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്ക
െ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള് ഇന്നും മലയാളികളില് അസ്തമിക്കാതെ നിലകൊള്ളുന്നു. എന്നും ഓര്ക്കാവുന്ന ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി കൈക്കുടന്ന നിറയെ മലയാളികള്ക്ക് സമ്മാനിച്ചത് ഇനിയും പടികടന്നുവരുമെന്ന പ്രതീക്ഷയോടെ ആസ്വാദക ലോകം.......

Photos 25/01/2016

The best ever comedy actress passed away. Its one of the biggest loss for south indian film industry. RIP

Photos 03/01/2016

നിരഞ്ജൻ....
120 കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷ നിങ്ങളെപ്പോലുള്ള ധീരപോരാളികളുടെ കൈകകളിൽ ഭദ്രമായിരുന്നെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു...
പേമാരികൾ കണക്കെ പെയ്തൊഴിയുന്ന ഐസ് മഴകളിൾ അസ്ഥികൾ നുറുങ്ങുന്ന വേദനകൾ സമ്മാനിച്ച് ശൈത്യം അതിന്റെ മൂർധന്യത്തിൽ കടന്നുപോകുമ്പോൾ അതിർത്തികളിലെ ഐസ് കട്ടകൾക്ക് മുകളിൽ ശരീരം തണുത്ത് മരവിക്കുമ്പോഴും അചഞ്ചലമായ മനസ്സുമായി സ്വജീവിതം കൊണ്ട് വേലി തീർത്ത ധീരയോദ്ധാക്കളായിന്നില്ലെ നിങ്ങൾ....
ആയിരത്തിലധികം കിലോ മീറ്ററുകൾക്കിപ്പുറം നീ താലോലിക്കാൻ കൊതിച്ച നിന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ കവിൾത്തടത്തിലൊരുമ്മ വെക്കാൻ നീ ആഗ്രഹിച്ചപ്പഴും, വാത്സല്യത്തിന്റെ നിറകുടമായ നിന്റെ അമ്മയുടെ മടിത്തട്ടിലൊന്ന് കിടക്കാൻ നീ കൊതിച്ചപ്പഴും, കിടപ്പറയിൽ ഒറ്റപ്പെട്ടുപോയ നിന്റെ പ്രിയതമയ്ക്കൊരു ചുടുചുംബനം നൽകാൻ നീ ആഗ്രഹിച്ചപ്പഴും പരകോടി ജീവിതങ്ങളുടെ നിശാനിദ്രയ്ക്ക് ഒരു ഭംഗവും വരരുതെന്ന് നിന്റെ മനസ്സ് പറയുന്നുണ്ടായിരുന്നില്ലേ....
ധീരയോദ്ധാവേ.... ഗ്രനേഡ് ചീളുകളാൽ വേദനകൊണ്ട് പുളയുമ്പഴും, അവസാനം മരണം നിന്റെ കൂട്ടുകാരനായപ്പഴും, നിലവിളികളിലഭയം തേടാതെ നീ കാണിച്ച ധീരത വിസ്മരിക്കാനാവാത്തതാണ്...
ഭാരതമണ്ണിൽ ചിതറിത്തെറിച്ച നിന്റെ ഒരു തുള്ളി രക്തവും വൃഥാവിലായിപ്പോകില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു...

ധീര രക്തസാക്ഷി നിരഞ്ജൻ കുമാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി....
ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന ഓർമയായി സന്ദീപ്‌ ഉണ്ണികൃഷ്ണന് പിന്നാലെ നിരഞ്ജൻ കുമാറും!! രാജ്യത്തിന്‌ വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ നിരഞ്ജൻ കുമാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ... ജയ് ഹിന്ദ്‌ !!

Photos 01/01/2016

Happy New Year😜😜😜
Holidays 2016😢😢😢😢

Photos 25/12/2015

Photos 25/12/2015

നിലാവിന്റെ പാല്‍മഴപൊഴിഞ്ഞു
ആകാശച്ചെരുവിൽ
നക്ഷത്രങ്ങൾ പൂത്തുലഞ്ഞു
മഞ്ഞും മലരും കൈകോർത്തു
നിശാഗന്ധിയുംകാറ്റും
കിന്നാരം പറഞ്ഞു
വഴികാട്ടിയ ദിവ്യനക്ഷത്രം
ഒരു പുല്‍ക്കൂടിനു മുന്നിൽ
നിശ്ചലനായി നിന്നു!

പൊന്നും മീറയും
സുഗന്ധദ്രവ്യങ്ങളുമായി
കിഴക്കിന്റെ രാജാക്കന്മാർ
മുഖം കാണിക്കാൻ
കാത്തുനിന്നു

തണുത്തുറഞ്ഞ രാത്രി
ആയിരം കൈകളുമായി
ആലിംഗനം ചെയ്യവെ
വിറയാര്‍ന്ന കുഞ്ഞു ശരീരം
വൈക്കോൽ മെത്തയുടെയും
പിള്ളക്കച്ചകളുടെയും
കാരുണ്യത്തിനു വിട്ടുകൊടുത്ത്
ഒന്നും കാണാതെ
എല്ലാം കാണുന്നവൻ
ഉറങ്ങിക്കിടന്നു

സ്വപ്നാടനത്തിലെന്നപോലെ
മയക്കത്തിലാണ്ട
ഒരു ജനക്കൂട്ടം
“അവനെ ക്രൂശിക്കുക”
എന്ന് അലറി വിളിക്കുന്നതും
ഇരുമ്പാണികളുടെ കിലുക്കവും
ചാട്ടവാറുകളുടെ സീല്‍ക്കാരവും
അവൻ കേട്ടു
അവന്റെ പവിഴച്ചുണ്ടുകളിൽ
ഒരു നിഗൂഢ മന്ദസ്മിതം
വിരിഞ്ഞു!
ആദ്യത്തെ
ക്രിസ്മസ് രാത്രി ഉണര്‍ന്നു!

ഹാപ്പി ക്രിസ്മസ്!!!

24/12/2015

SuS CreatioN HunT Official Page

Photos 18/12/2015

EditinG & PhotographY :SuS CreatioN HunT
In Mobile

Want your business to be the top-listed Media Company in Adoor?
Click here to claim your Sponsored Listing.

Website

Address


Sus Creation Hunt
Adoor
691554