P R Shivashankar BJP
Official Page of P R Shivashankar
25/04/2026
മാരാർ ജി ...
കേരളത്തിന്റെ വാജ്‌പേയി
അധികാരവും , ആൾക്കൂട്ടവും, ആഡംബരങ്ങളും അയല്പക്കത്തോ സ്വപ്നത്തിലോപോലും ഇല്ലാതിരുന്ന കാലത്ത് നമ്മെ നേർവഴിക്ക് മുന്നോട്ട് നയിച്ച നേതാവിന് ദണ്ഡനമസ്കാരം...
അദ്ദേഹം MLA ആയിട്ടേയില്ല , MP യോ മന്ത്രിയോ ആയിട്ടില്ല. പക്ഷെ ഇന്നും അദ്ദേഹം ഇന്നും പ്രവർത്തകരുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ അതിന്റെ അർത്‌ഥം അദ്ദേഹം ജനങ്ങളെ , സാധാരണ പാർട്ടി പ്രവർത്തകരെ "നിർദ്ധാക്ഷണ്യം" സ്നേഹിച്ചിരുന്നൂ എന്നാണ്.. അവർ തിരിച്ചും.
ആദരാഞ്ജലികൾ..
പ്രിയപ്പെട്ട മരാർജിക്ക്
24/04/2026
പള്ളിയും അടുക്കളയും: ജസ്റ്റിസ് അമനുള്ളയോട് ചില ചോദ്യങ്ങൾ.
സുപ്രീം കോടതിയിൽ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമനുള്ള ചോദിച്ചു: "എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും? അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്?
“യുവർ ഓണർ, ഇതിനെ 'പ്രായോഗിക ബുദ്ധി' എന്നല്ല, 'അസ്സൽ പുരുഷാധിപത്യം' എന്നാണ് വിളിക്കേണ്ടത്. 2026-ൽ ഒരു ഭരണഘടനാ കോടതിയിൽ ഇങ്ങനെയുള്ള "പഴഞ്ചൻ ലോജിക്" വിളമ്പുന്നത് അല്പം കടുപ്പമാണ്.
കുട്ടികളുടെ ഉത്തരവാദിത്തം ഔട്ട്‌സോഴ്‌സിംഗ്: കുട്ടികളെ നോക്കാൻ ഉമ്മമാർക്ക് മാത്രമേ അറിയാവൂ എന്ന് ഏത് നിയമപുസ്തകത്തിലാണ് ഉള്ളത്? ഉപ്പമാർക്കും , കാരണവന്മാർക്കും വീട്ടിലെ മറ്റു പുരുഷകേസരികൾക്കും ഒക്കെ ഇതിൽ പങ്കില്ലേ? അതോ പുരുഷന്മാർ പള്ളിയിൽ പോകുമ്പോൾ സ്ത്രീകൾക്ക് "മാത്രം" ബഹുമാനപെട്ട കോടതി 'ഹോം ഗാർഡ്' ഡ്യൂട്ടി നൽകിയിരിക്കുകയാണോ?
* ഭരണഘടന Vs ആചാരം: ആർട്ടിക്കിൾ 14-ഉം 15-ഉം ലിംഗസമത്വം ഉറപ്പുനൽകുന്നുണ്ട്. അതിൽ "കുട്ടികളെ നോക്കാൻ ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ലിംഗസമത്വം ബാധകമല്ല " എന്നൊരു കുറിപ്പൊന്നും ആരും കണ്ടിട്ടില്ല.
* ചരിത്രം മറക്കരുത്: ഇസ്‌ലാമിക ചരിത്രത്തിൽ ആയിഷ (റ) ഉൾപ്പെടെയുള്ളവർ പള്ളിയിൽ പോയിരുന്നല്ലോ. അന്ന് തകരാത്ത കുടുംബവ്യവസ്ഥ ഇപ്പോൾ എങ്ങിനെയാണ് തകരുന്നത്?
സ്ത്രീകൾ പൈലറ്റും , ഡോക്ടറും , ജഡ്ജിയുമൊക്കെയാകുമ്പോൾ തകരാത്ത കുടുംബം , കുട്ടികളുടെ വളർച്ച എന്നിവ സ്ത്രീകൾ ഒന്ന് പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ ഉടനെ തകർന്നുപോകുമെന്ന് പറയുന്നത് വെറും തമാശയാണ്. സമത്വം എന്നത് ആരുടെയും 'പ്രത്യേക താല്പര്യമല്ല', അത് സ്ത്രീകളുടെ അവകാശമാണ്.
അടുക്കളയിൽ ഇരിക്കാൻ പറയുന്നതല്ല, എല്ലാവരെയും കൂടെ തുല്യത നൽകി ചേർക്കുന്നതാണ് ഭരണഘടനാ ധാർമ്മികത!
പെണ്ണുങ്ങൾ പള്ളിയിൽ പോയാൽ തകർന്നുപോകുന്നതാണ് കുടുംബമെങ്കിൽ, ആ കുടുംബത്തിന് എന്തോ സാരമായ തകരാറുണ്ട്! കുട്ടികളെ നോക്കുന്നത് 'അമ്മ ഡ്യൂട്ടി' മാത്രമാണെന്ന ചിന്താഭാരം ജഡ്ജിമാർ ഇറക്കിവെക്കുന്നതാണ് സമൂഹത്തിന് ശ്രേയസ്കരം .
വനിതാ “വിമോചകർ”, സ്ത്രീപക്ഷ ചിന്തകർ , എഴുത്തുകാർ, etc തുടങ്ങിയ എല്ലാവരും പതിവില്ലാതെ ( അല്ലെങ്കിൽ പതിവുപോലെ) നിശബ്ദരാണല്ലോ അല്ലേ?
17/04/2026
മലയാള ദൃശ്യ മാധ്യമങ്ങൾ എന്തിനാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പക്ഷപാതപരമായി വാർത്തകൾ നൽകുന്നത്? ഇന്ന് രാവിലെ ഏഷ്യാനെറ്റ് നൽകിയ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് വാർത്തയിൽ ബംഗ്ലാദേശിൽ വ്യാപകമായ ഒരു അനധികൃത കുടിയേറ്റവും ഇല്ല എന്നാണ് ഉറപ്പിച്ച് പറയുന്നത്. റിപ്പോർട്ടർ അവസാനം പറയുന്നു ഞങ്ങൾ അങ്ങിനെ അനധികൃത കുടിയേറ്റം കണ്ടില്ല, മൂന്നോ നാലോ തദ്ദേശവാസികളെ കാണിച്ചിട്ട് അവരും ഇത് അംഗീകരിക്കുന്നു എന്ന് പറഞ്ഞുവെക്കുന്നുണ്ട്.
എന്നാൽ എന്താണ് സത്യം
ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞവർഷം (2025 ) മാത്രം 1104 കേസുകൾ , 24 ൽ 977 എണ്ണം എന്നിങ്ങനെ അനധികൃത നുഴഞ്ഞുകയറ്റം പിടിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. പിടിക്കപ്പെടാത്ത അനവധി വേറെയെണ്ണവും. പക്ഷെ ഏഷ്യാനെറ്റ് അന്യോഷിക്കില്ല
വാർത്ത ചാനലുകൾ ( മലയാളമല്ല എന്ന് പറയേണ്ടതില്ലല്ലോ ) നൽകിയ ദൃശ്യങ്ങൾ 94 അനധികൃത കുടിയേറ്റക്കാർ പിടിക്കപ്പെടുന്നത് അടക്കം പല വാർത്തകൾ നമുക്ക് യു ട്യൂബിൽ ഒന്ന്യോഷിച്ചാൽ കിട്ടുമെന്നിരിക്കെ അതും റിപ്പോർട്ടർ കാണുന്നില്ല. ഏഷ്യാനെറ്റ് അന്യോഷിക്കില്ല.
മറ്റുമാധ്യമങ്ങൾ നൽകിയ വാർത്തകൾ - 5000 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയച്ചു .. വാർത്ത ഇന്ത്യൻ എക്സ് പ്രസ്സിൽ . ഏറ്റവും കൂടുത പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്ന് .. അതേ വാർത്ത
പക്ഷെ നിർഭയം നിരന്തരം നുണപറയുവാൻ നിശ്ചയിച്ചവർക്ക് മറ്റു വാർത്തകൾ മറ്റെല്ലാം വെറും നുണകൾ.. അല്ലെങ്കിൽ മോദി നിർമ്മിക്കുന്ന അവ നിർമ്മിതികൾ ...
എത്രനാൾ നിങ്ങൾ ഈ സത്യാനന്തരകാലവാർത്തകളിലെ നുണ പ്രചാരണങ്ങളിലൂടെ യുവാക്കളെ തളച്ചിടും ?
ഇക്കണക്കിനു പോയാൽ കേരളത്തിൽ സത്യമെന്തെന്നറിയിക്കാൻ അടുത്ത ദിവസം മുതൽ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ പോകുന്നിടത്തോക്കെ അനധികൃത കുടിയേറ്റക്കാരെ റെഡിയാക്കി നിർത്തേണ്ടിവരും എന്ന സ്ഥിതി വരുമോ ?
09/04/2026
ഹൃദയം നിറഞ്ഞ നന്ദി
എന്നെ വിശ്വസിച്ച്
വോട്ട് രേഖപ്പെടുത്തിയ ഓരോരുത്തർക്കും
എന്റെ വിനീതമായ നന്ദി.
നിങ്ങളുടെ വിശ്വാസം
എന്റെ ശക്തിയാണ്.
09/04/2026
കൊട്ടിക്കലാശം 🔥
ആവേശം നിറഞ്ഞ വിജയത്തിന്റെ അവസാന ഘട്ടം!
എറണാകുളം സൗത്ത് ചരിത്രമെഴുതാൻ ഒരുങ്ങുന്നു.
ജനഹൃദയങ്ങളിൽ ഇടംതേടി, എറണാകുളത്തിന്റെ മാറ്റത്തിനായി!...................മാറാൻ ഉറച്ചു എറണാകുളവും മാറ്റം കുറിക്കാൻ NDA
ConnectWithVoters NewEraErnakulam ActionOverWords Gratitude VoterSupport മാറാനൊരുങ്ങിഎറണാകുളം ബിജെപി ജനപക്ഷം എറണാകുളം
07/04/2026
09/10/2025
വിപ്ലവ സാർവ്വദേശീയതയുടെ മുഖമായി ഇടതുപക്ഷം ഉയർത്തി കാട്ടുന്ന “ഏർണസ്റ്റോ ചെ ഗുവേര” എന്ന വിപ്ലവ നായകന്റെ ചരമവാർഷിക ദിനമാണിന്ന്. കേരളത്തിലെ ഏത് യുവാക്കളെയും പോലെ പഠിക്കുന്ന കാലഘട്ടത്തിൽ ചെ യുടെ വാഴ്ത്തുപാട്ടുകൾ കേട്ട് ABVP ക്കാരനായിരുന്നെങ്കിലും എനിക്കും ചെ യോട് ആദരവ് തോന്നിയിരുന്ന കാലം. അർജന്റീനയിൽ ജനിച്ച , ക്യുബയിൽ പോയി ഗറില്ലാ വിപ്ലവം നടത്തി വിജയിച്ച് അവിടെ വ്യാവസായിക വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ഭാര്യയെയും , കുടുംബത്തെയും ഉപേക്ഷിച്ച് ബൊളീവിയൻ ജനതയെ സായുധപോരാട്ടത്തിലൂടെ മോചിപ്പിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട് രക്തസാക്ഷിത്വം വരിച്ച ചെ ഗുവേര എന്ന വിപ്ലവ നായകനോട് മനസ്സിലെങ്കിലും ആദരവ് തോന്നാത്ത ചെറുപ്പക്കാർ ഉണ്ടാകുമോ?
ഗറില്ലാ യുദ്ധതന്ത്രം വായിച്ചിട്ട് ഒന്നും മനസ്സിലായിട്ടില്ലാത്തവർ പോലും മോട്ടോർ സൈക്കിൾ ഡയറിയും , ബൊളീവിയൻ ഡയറിയും പലകുറി വായിച്ചു എന്നുപറയുന്നത് വിപ്ലവബോധത്തിന്റെ അളവുകോലായി കണക്കാക്കിയിരുന്ന കാലവും ഉണ്ടായിരുന്നു. വായനാശീലം അത്രയൊന്നുമില്ലെങ്കിലും സർവ്വകലാശാലകളിൽ ഇന്നും ചെ സാർവ്വദേശീയ വിപ്ലവത്തിന്റെ , പച്ചയായ മനുഷ്യസ്‌നേഹത്തിന്റെ എല്ലാം പ്രതീകമാണ്. ചാനലുകളിലും യു ട്യൂബിലും അടുത്ത കാലത്തു വീണ്ടും ചെ യുടെ വീരകഥകൾ , "വല്ലാത്ത കഥകളായും" വിപ്ലവ വാഴ്ത്തുപാട്ടായും എല്ലാം നിറഞ്ഞുനിൽക്കുകയാണ്. ഭാരതത്തിലെ സുഭാഷ് ചന്ദ്ര ബോസിനും , ഭഗത് സിങ്ങിനും , കേരളത്തിലെ സ്വന്തം വാഞ്ചിനാഥനും, വക്കം പത്മനാഭ പിള്ളക്കും , ചെമ്പിൽ അരയനും ഒന്നുമില്ലാത്ത എന്ത് ഔന്നത്യമാണ് , ശ്രേഷ്ഠതയാണ് ചെ ഗുവേരക്ക് ഉള്ളത് എന്ന അന്വോഷണവും , പഠനവുമാണ് ഇന്ന് രണ്ടാമത്തെ പതിപ്പ് ഇറങ്ങുന്ന "ചെ ഗുവേര വാഴ്ത്തും വാസ്തവവും" എന്ന പുസ്തകത്തിലേക്കുള്ള എന്റെ വഴികാട്ടിയായത്.
പ്രിയ സുഹൃത്തുക്കളെ , ഈ പുസ്തകത്തെ വെറും ചെഗുവേര വിമർശനമായി കാണരുത്. പ്രശസ്ത സാഹിത്യ നിരൂപകനും , എഴുത്തുകാരനുമായ സ്വർഗ്ഗീയ സാനു മാഷ് എഴുതിത്തന്ന ആമുഖത്തിൽ ഉള്ളതുപോലെ " ചെ ഗുവേരയെ ഇഷ്ടപ്പെടുന്നവർക്ക് പ്രകോപനപരമായ പല നവനിരീക്ഷണങ്ങളും ഈ കൃതിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട് . എന്നാൽ ഈ ഗ്രന്ഥത്തിലെ വാദങ്ങൾ ഒന്നുംതന്നെ സ്വകപോലകല്പിതമായ പരനിന്ദയോ , ആക്ഷേപം ചൊരിയലോ അല്ല മറിച്ച് ചെ യുടെ കൃതികളും , ചെ യെക്കുറിച്ച് എഴുതപ്പെട്ട ആധികാരിക ജീവചരിത്രങ്ങളും നന്നായി പഠിച്ചുതന്നെമുന്നോട്ടുവെക്കുന്ന പുനർവിചിന്തനങ്ങൾ ആണ്. ആ നിലക്ക് ഈ പുസ്തകം മലയാളവായനാലോകത്തിന്റെ സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ടെന്ന് തീർത്തുപറയാനാകും ". പുസ്തകരചനാ വിഭാഗത്തിലെ തുടക്കകാരനായ എന്നെപ്പോലുള്ള ഒരു രാഷ്ട്രീയ പ്രവർത്തകന്റെ പുസ്തകം തൊണ്ണൂറ്റിയാറാം വയസ്സിലും വായിക്കുകയും , അതിൽ ഉള്ള ചില ഭാഷാപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും , വിമർശനബുദ്ധ്യാ ധാരാളം വസ്തുതകളെയും ചരിത്ര സംഭവങ്ങളെയും കുറിച്ച് എന്നോട് ആരായുകയും , അതിന്റെ തെളിവുകൾ പരിശോധിച്ച ശേഷം നിജസ്ഥിതി മനസ്സിലാക്കിമാത്രം എഴുതിത്തന്ന സാനുമാഷിനോടും എനിക്കുള്ള ഈ ആഗ്രഹം അറിയിച്ച് ഈ അവതാരിക എഴുതിപ്പിച്ചു നൽകിയ അമൃതാന്ദമയി മഠത്തിലെ ഡോക്ടർ ജഗ്ഗുസ്വാമിക്കും ഉള്ള നന്ദി ഒരിക്കൽക്കൂടി രേഖപ്പെടുത്തട്ടെ,
ഒന്നാം പതിപ്പിലെ കുറച്ചു അക്ഷരതെറ്റുകൾ തിരുത്തുക മാത്രമല്ല ജെയിംസ് ഡാനിയേൽ എന്ന ജീവചരിത്രകാരൻ എഴുതിയ ചെ ഗുവേരയുടെ ജീവചരിത്രത്തിൽ നിന്നുള്ള ചില കണ്ടെത്തലുകൾകൂടി ഇതിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ പുസ്തകത്തിനുവേണ്ടി വളരെയധികം സമയം ചിലവിട്ടു ഇതിന്റെ കവർ പേജിന്റെ ഫോട്ടോ മനോഹരമായി എടുത്തുതന്ന, കേരളത്തെ ഇൻഡസ്ട്രിയിൽ ഫോട്ടോഗ്രാഫി എന്താണെന്നു പഠിപ്പിച്ച അനിൽ കുമാറെന്ന വിഖ്യാതനായ ഫോട്ടോഗ്രാഫർക്കുള്ള കടപ്പാട് ചേർക്കുവാൻ വിട്ടുപോയി എന്ന നന്ദികേടും ഈ പതിപ്പിൽ തിരുത്തിയിട്ടുണ്ട്.
ഒരു പുസ്തകത്തെ ഗൗരവത്തോടെ വായിക്കുന്ന വായനക്കാരുടെ ചിന്തകളിലാണ് പുസ്തകത്തിന്റെ ആത്മാവ് ജീവിക്കുന്നത്. ഈ പുസ്തകം വായിക്കുകയും വിമർശനബുദ്ധ്യാ വിലയിരുത്തുകയും , അഭിപ്രായ വ്യത്യാസമോ , എതിർപ്പുകളോ ഉണ്ടെങ്കിൽ അവ രേഖപ്പെടുത്തുകയും , തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യുമ്പോഴാണ് പുസ്തക രചനയുടെ ദൗത്യം പൂർണ്ണമാവുന്നത്. ഈ അപൂർണ്ണമായ ദൗത്യത്തിൽ , ചെ ഗുവേരയുടെ പുനർവായനയിലൂടെയുള്ള ചരിത്രനിർമ്മിതിയിൽ ഒരു ഭാഗം മാത്രമാണ് പൂർണ്ണമായത്. മാത്രവുമല്ല ഈ പുസ്തകത്തെ ഒരു ചെ ഗുവേര വിമർശനമായി മാത്രം കാണുകയുമരുത് . ഇത് ആ കാലഘട്ടത്തിലെ ലാറ്റിനമേരിക്കൻ ചരിത്ര പഠനവും , അന്ന് നടന്നിരുന്ന കമ്യൂണിസ്റ്റ് ചരിത്ര അപനിർമ്മിതികളുടെ സത്യാവസ്ഥ അന്വോഷിക്കലുമാണ് .ഈ പുസ്തകം വായിക്കുകയും , ഈ പുസ്തകത്തിൽ മുന്നോട്ടുവെച്ചിട്ടുള്ള ആശയങ്ങൾ വിമർശനബുദ്ധ്യാപഠിച്ച് ഇത്തരം അപനിർമ്മിതികളെ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ നിന്നും ഉച്ചാടനം ചെയ്‌താൽ മാത്രമേ കേരളത്തിലെ യുവാക്കളെ സംരക്ഷിക്കുവാൻ സാധ്യമാകൂ.
ഈ ചരിത്ര ദൗത്യം വായനക്കാർ നിറവേറ്റുമെന്ന പ്രതീക്ഷയോടെ "ചെ ഗുവേര വാഴ്ത്തും വാസ്തവവും" എന്ന കൃതിയുടെ രണ്ടാം പതിപ്പ് വായനക്കാരുടെ മുന്നിൽ വെയ്ക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.
പുസ്തകം ഇന്നുമുതൽ കുരുക്ഷേത്ര പബ്ലികേഷന്റെ കൊച്ചി ഓഫീസിലും , നാളെമുതൽ മാതൃഭൂമി , DC ബുക്ക്സ് , ക്രോസ്സ് വേർഡ് , H&C തുടങ്ങിയ പുസ്തക ശാലകളിലും ലഭ്യമാക്കും. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ...
സ്നേഹപൂർവ്വം
പി ആർ ശിവശങ്കർ
https://youtu.be/ooK6UMFxMPg?si=b7tkRZxMYyGvaWV9
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Kochi
682035